അര്‍ദ്ധരാത്രി വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പൊലീസ് ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

കൊല്ലം: പൊലീസ് ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി അനിതയാണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. കുത്തുക്കേസില്‍ ഉള്‍പ്പെട്ട മകനെ കാണിച്ചുതരണം എന്നാവശ്യപ്പെട്ട് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് മകളുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് പിതാവ് ആരോപിച്ചു

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രി 12ന് മണിക്കുശേഷം വീട്ടിലെത്തിയ ഇരവിപുരം സിഐ ഉള്‍പ്പെടുന്ന പൊലീസ് സംഘം അനിതയോട് കുത്തുക്കേസില്‍ പ്രതിയായ മകനെ കാണിച്ചുതരണമെന്നും അതിനു കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണും വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കൊണ്ട് പോവുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അതിക്രമത്തിന് സാക്ഷിയായിരുന്ന അനിതയുടെ പിതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് മാനസികമായി പീഡിപ്പിച്ചതിന്റെ വിഷമത്തിലാണ് അനിത ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ അനില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here