ഇറാഖ്: രണ്ട് വര്‍ഷം മുമ്പാണ് നിഹാദ് ബറാഖത് എന്ന പതിനഞ്ചുകാരിയെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ട് വര്‍ഷത്തോളം അവള്‍ ഐഎസ് തീവ്രവാദികളുടെ ലൈംഗിക അടിമയായി. നിരന്തരം തീവ്രവാദികള്‍ നിഹാദിനെ ബലാത്സംഗം ചെയ്തു. ഇതിനിടയിലാണ് നിഹാദിന് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഎസ് തീവ്രവാദികളുടെ പിടിയില്‍നിന്ന് നിഹാദ് ബറാഖത് രക്ഷപെട്ടത്.
എനിക്ക് 15 വയസുള്ളപ്പോഴാണ് അവര്‍ എന്നെ തട്ടിക്കാണ്ടുപോയത്. കുടുംബാംഗങ്ങളെയും നാട്ടില്‍ കുറച്ചുപേരെയും അവര്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട്‌പോയി. പിന്നീട് ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന ജീവിതാവസ്ഥയാണ് ഐഎസില്‍നിന്ന് നേരിട്ടത്. അവര്‍ എന്നെ ബലാത്സംഗം ചെയ്തു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ അവര്‍ കൊന്നു. കുട്ടികളെ ഞങ്ങളില്‍നിന്ന് തട്ടിപ്പറിച്ചു. – നിഹാദ് ബറാഖത് പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റുകാര്‍ ഏറ്റവും ക്രൂരത കാട്ടിയത് മൊസൂളില്‍ വച്ചായിരുന്നു. ഞങ്ങളെ അവര്‍ കൊല്ലാക്കൊല ചെയ്തു. തുടര്‍ന്ന് അവര്‍ ഞങ്ങളെ നിരന്തരം ബലാത്സംഗം ചെയ്തു. തട്ടിക്കൊണ്ട് വന്ന പെണ്‍കുട്ടികളെ അവര്‍ ഐഎസ് നേതാക്കള്‍ക്ക് കൈമാറി. ലൈംഗികമായി ഉപയോഗിച്ച ശേഷം പലരെയും വിവാഹിതനായ പുരുഷന് കൈമാറി. അയാള്‍ ഒരുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നും അവിടെവച്ചാണ് താന്‍ ഗര്‍ഭിണിയായത്. ഇതൊരു ജീവിതമല്ല, കൂടെ ജീവിച്ചവര്‍ ഐഎസില്‍നിന്ന് സ്വതന്ത്രമാകുംവരെ ഞങ്ങള്‍ക്ക് ജീവിതമില്ല. സഹായിച്ചവര്‍ക്ക് നന്ദി. – നിഹാദ് വിവരിക്കുന്നു.
രണ്ട് വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ഒടുവിലാണ് ഐഎസ് തീവ്രവാദികളില്‍നിന്ന് നിഹാദ് രക്ഷപെടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ സ്വാധീനപ്രദേശമായ മൊസൂളില്‍ കഴിയുന്ന 17കാരിയായ നിഹാദിന് മൂന്ന് മാസം പ്രായമുള്ള ഒരു മകനുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമായ അമര്‍ ഫൗണ്ടേഷന്റെ സംരക്ഷണയിലാണ് നിഹാദും കുഞ്ഞും. മധ്യേഷ്യയില്‍ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അമര്‍ ഫൗണ്ടേഷന്‍. അമറിനൊപ്പം യസീദി വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് നിഹാദ്.
ഇറാഖിലെ യസീദി വിഭാഗത്തിലാണ് നിഹാദിന്റെ ജനനം. സാത്താനെ ആരാധിക്കുന്നവരാണ് യസീദി വിഭാഗമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് കരുതുന്നത്. ക്രിസ്ത്യന്‍, സൊറോസ്ട്രിയന്‍, ഇസ്ലാം മതങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളന്ന പഴക്കം ചെന്ന മതവിഭാഗമാണ് യസീദി. യസീദിയില്‍നിന്നുള്ള പെണ്‍കുട്ടികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂടുതലും തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമകളാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here