വീട്ടമ്മയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി; 30,000 രൂപ ആവശ്യപ്പെട്ടത് രഹസ്യകാമുകിയായ ഗൂഡല്ലൂര്‍ സ്വദേശിനിക്ക് നല്‍കാന്‍; കണ്ടക്ടറുടെ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഫോര്‍ട്ട്‌കൊച്ചി അമരാവതി അജിത്തിന്റെ ഭാര്യ സന്ധ്യയെ താന്‍ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്ന് പ്രതിയായ അന്‍വര്‍ വെളിപ്പെടുത്തി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ധ്യയെ കൊന്നതെന്നാണ് ആദ്യം ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ മൊഴി മാറ്റുകയായിരുന്നു.

സംഭവം ഇങ്ങനെ: ഗൂഢല്ലൂര്‍ സ്വദേശിനിയായ ഒരു യുവതിയുമായി അന്‍വറിന് അവിഹിതബന്ധമുണ്ടായിരുന്നു. കൊച്ചിയിലെ ഒരു മൊബൈല്‍ കമ്പനിയുടെ ഓഫീസിലാണ് തമിഴ്‌നാട് സ്വദേശിനി ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ഇവരുടെ സ്വര്‍ണാഭരണം താന്‍ വാങ്ങി വിറ്റിരുന്നെന്നും ഇത് തിരികെ കൊടുക്കാതായതോടെ അവരുമായി ഉടക്കിലായെന്നും അന്‍വര്‍ പറയുന്നു. 20-ാം തീയതി പണം കൊടുക്കാമെന്ന് തമിഴ്‌നാട് സ്വദേശിനിക്ക് അന്‍വര്‍ ഉറപ്പുനല്‍കിയിരുന്നു.

കൊലപാതകം നടന്ന ദിവസം സന്ധ്യയെ ചേര്‍ത്തലയിലെ ഓഫീസില്‍നിന്നു കൂട്ടിക്കൊണ്ടുവരുന്നതിനിടെ അന്‍വര്‍ ഗൂഢല്ലൂര്‍ സ്വദേശിനിക്ക് നല്‍കാനായി 30,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാനാകില്ലെന്ന് സന്ധ്യ പറഞ്ഞതോടെ കഴുത്തിലുള്ള സ്വര്‍ണമാല കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാലയില്‍ തൊട്ടുകളിക്കരുതെന്ന് പറഞ്ഞ് സന്ധ്യ എതിര്‍ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ അന്‍വര്‍ മാല വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാറിന്റെ സീറ്റില്‍നിന്നു കുതറിയെണിറ്റ് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സന്ധ്യ ശ്രമിച്ചു. എന്നാല്‍, അന്‍വര്‍ കാറിന്റെ സെന്‍ട്രല്‍ ലോക്ക് ഇട്ടതോടെ സന്ധ്യക്ക് ഇറങ്ങാനായില്ല. തുടര്‍ന്ന് സന്ധ്യയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.

ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News