അക്രമത്തിന്റെ കാര്യത്തില്‍ ഐഎസിനേക്കാള്‍ ഒട്ടും മോശമല്ല സംഘപരിവാറെന്ന് ഗുലാം നബി ആസാദ്; മുസ്ലിംകള്‍ ആര്‍എസ്എസിനെയും ഐഎസിനെയും ഒരുപോലെയാണ് കാണുന്നത്

ദില്ലി: രാജ്യത്തെ മുസ്ലിമതവിഭാഗം ആര്‍എസ്എസിനെയും ഇസ്ലാമിക് സ്‌റ്റേറ്റിനെയും ഒരുപോലെയാണ് കാണുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ കക്ഷി നേതാവുമായ ഗുലാം നബി ആസാദ്. ആര്‍എസ്എസിനെ എതിര്‍ക്കുന്ന രീതിയില്‍ തന്നെ ഐഎസിനെയും എതിര്‍ക്കും. അക്രമത്തിന്റെ കാര്യത്തില്‍ ഐഎസിനേക്കാള്‍ ഒട്ടും മോശമല്ല സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.

വിവാദപരമായ പ്രസ്താവന നടത്തിയ ഗുലാം നബി മാപ്പു പറയണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആസാദിന്റെ ഭാഗത്തുനിന്നും ഉണ്ടായത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കോണ്‍ഗ്രസിന്റെ ബൗദ്ധിക പാപ്പരത്വമാണ് ഇതിലൂടെ തെളിയുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ആസാദിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു. ആസാദിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നാഗൗറിലെ ആര്‍എസ്എസ് വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here