കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി ആശ ശരത്.
‘നമ്മളോട് ഒരുപാട് അടുത്തുനിൽകുന്നവരുടെ വേർപാടിനോട് പൊരുത്തപെടാൻ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം…മണിചേട്ടന്റെ വേർപാട് എല്ലാവരെയും പോലെ എനിക്കും വ്യക്തിപരമായി വാക്കുകൾകൊണ്ട് പറയാൻപറ്റുന്നതിലും വലിയ നഷ്ടമാണ്….ഏറ്റവും ആത്മാർഥമായി, നിഷ്കളങ്കമായ സ്നേഹത്തോടെയുള്ള പെങ്ങളേ എന്നുള്ള ആ വിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്…
ആദ്യമായി ഞാൻ മണിചേട്ടെനേ കുറിച്ച്, അദ്ദേഹം ചെയ്യുന്ന നന്മകളെ കുറിച്ച് അറിയുന്നത് മണിചേട്ടന്റെ സ്വന്തം നാട്ടുകാരിയായ എന്റെ സഹായി ശാന്ത ചേച്ചിയിൽ നിന്നാണ്…മണിച്ചേട്ടെനെ കുറിച്ച് പറയുമ്പോൾ അവർക്ക് നൂറുനാവായിരുന്നു..കഴിഞ്ഞ 16 വർഷങ്ങളായി അവരുടെ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂടെ വരുന്നവർക്കും ആഹാരം നൽകുന്നത് മണിചേട്ടനാണ് എന്ന അറിവ് എനിക്ക് അത്ഭുതമായിരുന്നു…പിന്നീട് അദ്ദേഹ ത്തെ കുറിച്ചുള്ള ഓരോ അറിവുകളും ആ വലിയ മനുഷ്യനോടുളള ബഹുമാനം കൂട്ടുന്നതായിരുന്നു..
പാപനാശം സിനിമയിലാണ് മണിചേട്ടനോടൊപ്പം അഭിനയികാനുള്ള അവസരം എനിക്ക് കിട്ടിയത്…ആ ദിവസങ്ങളിലെല്ലാം പകൽ മുഴുവൻ നീളുന്ന ഷൂട്ടിംഗിന് ശേഷവും എല്ലാ രാത്രികളിലും മണികിലുക്കം എന്ന
പ്രോഗ്രാമുകൾ ചെയ്യാനായി മണിചേട്ടൻ പോകാറുണ്ടായിരുന്നു….
വിശ്രമമില്ലാതെ ജോലിചെയുന്നത് കണ്ടപ്പോൾ ഞാൻ അതിനെ കുറിച്ച് മണിചേട്ടനോട് ചോദിച്ചു… അന്ന് അദ്ദേഹം എനിക്ക് തന്ന മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നു..സിനിമയിലൂടെ കിട്ടുന്ന പണം തന്റെ കുടുംബതിനുളളതാനെന്നും മറ്റു പരിപാടികളിലൂടെ പാടി കിട്ടുന്ന തുക ദാനമായി അർഹരായവർക്ക് നൽകാനുളളതാനെന്നും പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…നിഷ്കളങ്കമായി ഹൃദയം നിറയെ മറ്റുള്ളവരെ സ്നേഹിച്ച,സഹായിച്ച ആ വലിയ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ…‘ ആശ ശരത് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here