ഉദുമല്‍പേട്ട ദുരഭിമാനക്കൊല: യുവതിയുടെ പിതാവ് കോടതിയില്‍ കീഴടങ്ങി; കൊലപാതകം മകള്‍ ജാതി മാറി വിവാഹം കഴിച്ചതിനാലെന്ന് മൊഴി

ഉദുമല്‍പേട്ട: പ്രണയിച്ചു വിവാഹം ചെയ്ത യുവാവിനെ നടുറോഡില്‍ വെട്ടിക്കൊല്ലുകയും യുവതിയെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയുടെ പിതാവ് കീഴടങ്ങി. ഉദുമല്‍പേട്ട സ്വദേശി ശങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കൗസല്യയുടെ പിതാവ് നാലക്കോട്ട കോടതിയില്‍ കീഴടങ്ങിയത്. പല്ലാര്‍ സമുദായക്കാരനായ ശങ്കറിനെ മകള്‍ വിവാഹം കഴിച്ചതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.

എട്ടുമാസം മുമ്പായിരുന്നു കോളജില്‍ ജൂണിയറായി പഠിക്കുന്ന കൗസല്യയെ ശങ്കര്‍ വിവാഹം ചെയ്തത്. പൊള്ളാച്ചിയിലെ എന്‍ജിനിയറിംഗ് കോളജില്‍ അവസാന വര്‍ഷ ബിഇ വിദ്യാര്‍ഥിയാണ് ശങ്കര്‍. പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ കൗസല്യയുടെ പഠനം വീട്ടുകാര്‍ നിര്‍ത്തിയിരുന്നു. പിന്നീട് ഒരു സ്വകാര്യകമ്പനിയില്‍ ജോലിക്കു പോകുന്നതിനിടെ ശങ്കറിനൊപ്പം ഒളിച്ചോടുകയും വിവാഹം ചെയ്യുകയായിരുന്നു.

നേരത്തെയും കൗസല്യയെയും ശങ്കറിനെയും അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ശങ്കറുമായുള്ള ബന്ധം അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങി വന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു കൗസല്യയെ പിതാവ് പല വട്ടം ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തെക്കുറിച്ചു തിരൂപ്പൂര്‍ പൊലീസ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News