തൃണമൂല്‍ നേതാക്കള്‍ അഴിമതി ദൃശ്യങ്ങളില്‍ കുടുങ്ങി; മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്; മുന്‍ റെയില്‍ മന്ത്രി മുകുള്‍ റോയി വാങ്ങിയത് 20 ലക്ഷം

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ റെയില്‍വേ വകുപ്പ് മന്ത്രി മുകുള്‍ റോയിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് വാര്‍ത്ത വെബ് സൈറ്റായ നാരദയുടെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയത്.

തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ ഒളി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളടക്കം പ്രമുഖ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാര്‍ട്ടി നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 14 പേരുടെ ദൃശ്യങ്ങളാണ് നാരദ പുറത്തുവിട്ടത്.

ഇംപക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരിട്ട കമ്പനിക്ക് സഹായം അഭ്യര്‍ത്ഥിച്ചാണ് എംപിമാരെയും മന്ത്രിമാരെയും അന്വേഷക സംഘം സമീപിച്ചത്. പണം കൈപറ്റിയ ശേഷം കമ്പനിക്ക് എല്ലാ സഹായങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ശബ്ദരേഖയുമുണ്ട്.

മുന്‍ റെയില്‍മന്ത്രിയും ടിഎംസിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി 20 ലക്ഷം രൂപയാണ് കമ്പനിക്ക് സഹായം ചെയ്യാന്‍ കൈപ്പറ്റിയത്. മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ എംപിയുമായ സുല്‍ത്താന്‍ അഹമ്മദ്, മുന്‍ കേന്ദ്രമന്ത്രിയായ സുഗതാ റോയി, മന്ത്രി സുബ്രതാ മുഖര്‍ജി, നഗരവികസനമന്ത്രി ഫര്‍ഹാദ് ഹക്കിം, മുന്‍ മന്ത്രി മദന്‍ മിത്ര, ബംഗാള്‍ എംഎല്‍എ ഇക്ബാല്‍ അഹമ്മദ്, നേതാക്കളായ സുവേന്ദു അധികാരി, കക്കോലി ഘോഷ് ദസ്തികര്‍ എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. കൊല്‍ക്കത്ത മേയര്‍ പ്രസൂന്‍ ബാനര്‍ജി വാങ്ങിയത് നാല് ലക്ഷം രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News