വിവാഹത്തലേന്നു കാമുകനെ വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് തലയിണകൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഡോക്ടറുടെ സംശയം മൂലം

ദില്ലി: വിവാഹത്തലേന്നു കാമുകനെ സ്വന്തം മുറിയിലേക്കു വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരിച്ചതെന്ന മാതാവിന്റെ വാദം സംശയം തോന്നിയ ഡോക്ടറാണ് പൊളിച്ചത്.

ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തലേ ദിവസം രാത്രിയില്‍ യുവതിയുടെ മുറിയില്‍നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് കാമുകന്‍ മുറിയുള്ളതായി മനസിലായത്. കാമുകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും യുവതിയെ പിടികൂടി മാതാവ് മുറിക്കുള്ളില്‍ വാതിലടച്ചശേഷം തലയിണകൊണ്ടു മുഖത്ത് അമര്‍ത്തുകയായിരുന്നു. രണ്ടു പേരും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കവുമുണ്ടായി.

വീട്ടില്‍നിറയെ അതിഥികളുള്ള സമയത്തായിരുന്നു സംഭവം. ഒത്തുകൂടിയവര്‍ അറിയാതിരിക്കാന്‍ മകള്‍ക്കു ഹൃദ്രോഗമുണ്ടെന്നും ശ്വാസം മുട്ടലാണെന്നുമാണ് മാതാവ് പറഞ്ഞത്. മകനെ വിളിച്ചുവരുത്തി ബന്ധുക്കളുടെ ചിലരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും മാതാവിനെയും സഹോദരനെയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് കള്ളി പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News