ഗോമാതാവിനെ പൂജിക്കും; കുതിരയാണെങ്കില്‍ കാല്‍ തല്ലിയൊടിക്കും; ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍; ക്രൂരതയുടെ വീഡിയോ കാണാം

ഡെറാഡൂണ്‍: പശുവിനെ മാതാവായി പരിരക്ഷിക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറ്റു മിണ്ടാപ്രാണികളോട് ഇത്ര അസഹിഷ്ണുതയോ? ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കൂതിരയുടെ കാല്‍ അടിച്ചൊടിച്ചു. കുതിരയുടെ കാല്‍ ഗുരതരമായി നിലയില്‍ ഒടിഞ്ഞെന്നും മുറിച്ചു മാറ്റേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍. കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രക്ഷോഭത്തിനിടെയാണ് മിണ്ടാപ്രാണിയോടുള്ള എംഎല്‍എയുടെ ക്രൂരത.

സമരം നിയന്ത്രിക്കാനെത്തിയ പൊലീസ് അശ്വാരൂഢ സേനയിലെ കുതിരയുടെ കാലാ ണു മുസൂറില്‍നിന്നുള്ള ബിജെപി എംഎല്‍എ ഗണേഷ് ജോഷി തല്ലിയൊടിച്ചത്. പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി ഗണേഷ് ജോഷി കുതിരയുടെ നേര്‍ക്ക് ഓടിയടുക്കുകയായിരുന്നു. കുതിരയെ എംഎല്‍എ തല്ലിയതു കണ്ടപ്പോള്‍ മറ്റ് അണികളും പിന്നാലെ കൂടി. അടിയേറ്റ കുതിരയുടെ കാലില്‍നിന്നു രക്തം ചീറ്റി. തളര്‍ന്നു വീണ കുതിരയുടെ ചിത്രം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയായിരുന്നു.

kuthira

കുതിരയെ ലാത്തികൊണ്ട് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ സഹിഷ്ണുത എന്ന വാക്കില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രതികരണം. കുതിരയ്ക്കു വേണ്ട ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഡോക്ടര്‍മാര്‍ കുതിരയെ പരിശോധിച്ചെങ്കിലും കാല്‍ മുറിച്ചുമാറ്റുക തന്നെ ചെയ്യണമെന്നാണ് വിലയിരുത്തല്‍. അത്രയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഗണേഷ് ജോഷിക്കും കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here