കേന്ദ്ര സര്‍ക്കാര്‍ നിരോധനം: വിക്‌സ് ആക്ഷന്‍ 500 ഉല്‍പാദനം നിര്‍ത്തി; കോറെക്‌സ് ഇനി ഇന്ത്യയിലില്ല; ആന്റിബയോട്ടിക്ക് അടക്കം 500 മരുന്നുകള്‍ കൂടി നിരോധിച്ചേക്കും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിരോധനത്തെത്തുടര്‍ന്നു വിക്‌സ് ആക്ഷന്‍ 500 ഗുളികയുടെ നിര്‍മാണം പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ കമ്പനി നിര്‍ത്തി. രാജ്യത്താകമാനം നിലവിലുള്ള സ്റ്റോക്ക് പിന്‍വലിക്കാനും കമ്പനി തീരുമാനിച്ചു. കഴിഞ്ഞദിവസമാണ് വിക്‌സ് ആക്ഷന്‍ 500 അടക്കം 344 സംയുക്ത മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു തീരുമാനം. ഇവ കൂടാതെ അഞ്ഞൂറു മരുന്നുകള്‍ കൂടി വരും ദിവസങ്ങളില്‍ നിരോധിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

അസിലോഫെനാക്, പാരസെറ്റമോള്‍, റാബിപ്രൈസോള്‍ എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍ സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളുമാണ് നിരോധിച്ചത്. ഈ മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍പോലും നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 344 മരുന്നുകളാണെങ്കിലും ഇവ പല പേരുകളിലാണ് വിപണിയില്‍ ഇറങ്ങുന്നത്. അടിസ്ഥാന കൂട്ടുകളുടെ പേരുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആയിരക്കണക്കിനു മരുന്നുകള്‍ നിരോധിച്ച കൂട്ടത്തിലുള്ളതായാണ് സൂചന. സമാന സംയുക്തക്കൂട്ടില്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ പുറത്തിറക്കുന്നത് പല പേരുകളിലായതാണ് കാരണം.

വളരെ പ്രചാരത്തിലുള്ള കഫ് സിറപ്പുകളായ കോറെക്സ് , ഫെൻസിഡയിൽ ഉൾപ്പെടെ 350 ഓളം FDC മരുന്നുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധി...

Posted by Anupama TV IAS on Sunday, March 13, 2016

പാരസെറ്റമോള്‍, ഫെനില്‍ഫ്രീന്‍, കഫീന്‍എന്നിവ അടങ്ങിയതാണ് വിക്‌സ് ആക്ഷന്‍ 500 ന്റെ സംയുക്തക്കൂട്ട്. നിരോധനത്തെത്തുടര്‍ന്നു ലോകോത്തര മരുന്നു നിര്‍മാതാക്കളായ ഫിസര്‍ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെന്‍സ്‌ഡൈലും ഇന്ത്യയില്‍ വില്‍പന നടത്തുന്നതു നിര്‍ത്തിയിരുന്നു. മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിപണിയിലുണ്ടയിരുന്നതാണ് ഇരു മരുന്നുകളും.

ആന്റിബയോട്ടിക്കുകള്‍ അടക്കം അഞ്ഞൂറോളം മരുന്നുകള്‍ കൂടി നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ആരോഗ്യത്തിന് അതീവഹാനിയുണ്ടാക്കുന്നതാണ് ഇവയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഞ്ഞൂറോളം സംയുക്തക്കൂട്ടുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. മരുന്നുകള്‍ നിരോധിച്ചതു മൂലം ഇന്ത്യയിലെ മരുന്നുവിപണി വന്‍ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായികള്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News