ഏറ്റവും കൂടുതല്‍ ഞരമ്പ് രോഗികള്‍ ഇന്ത്യയിലോ; ഇന്റര്‍നെറ്റില്‍ പോണ്‍ തിരയുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം; ഇഷ്ടതാരങ്ങള്‍ സണ്ണി ലിയോണും മിയ ഖാലിഫയും; തിരയല്‍ പദങ്ങളിലും വ്യത്യസ്തത

ഇന്റര്‍നെറ്റില്‍ പോണ്‍ കാണുന്നവരുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ അഭിരുചിക്ക് അനുസരിച്ചാണ് പോണ്‍ സംബന്ധിച്ച തെരയലുകളും നടത്തുന്നത്. രാജ്യാന്തര വെബ്‌സൈറ്റായ പോണ്‍ഹബ് അവരുടെ 2015ലെ വെബ്‌സൈറ്റ് ട്രാഫിക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. ലോകത്തിനൊപ്പം ഇന്ത്യന്‍ കാഴ്ചക്കാരുടെ ലൈംഗിക താല്‍പര്യങ്ങളിലും വലിയ മാറ്റങ്ങളാണ് പോയവര്‍ഷം സംഭവിച്ചത്. പോണ്‍ഹബ് പുറത്തുവിട്ട പ്രധാന വിവരങ്ങള്‍ ഇവയാണ്.

പോണ്‍ഹബ് ഇന്‍സൈറ്റ് അനുസരിച്ച് ഓരോ സെക്കന്റിലും 75 ജിബി വീഡിയോ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് ആളുകള്‍ കാണുന്നത്. ഒരാള്‍ ഒരു സെക്കന്‍ഡില്‍ 12 പോണ്‍ വീഡിയോ വരെ ശരാശരി ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. 2100 കോടി വെബ്‌സൈറ്റ് വിസിറ്റ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. സെക്കന്‍ഡ് കണക്കില്‍ പരിഗണിച്ചാല്‍ മനുഷ്യര്‍ ഭൂമിയില്‍ പിറവിയെടുത്ത് ഇതുവരെയുള്ള കാലത്തിന്റെ ഇരട്ടിയിലധികം സെക്കന്‍ഡുകളാണ് വീഡിയോ കാണാനായി ചെലവഴിക്കുന്നത്. പോണ്‍ഹബ് എന്ന വെബ്‌സൈറ്റിന്റെ ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ കണക്കാണിത്. ഇതിനേക്കാല്‍ വ്യത്യസ്തവും കൗതുകകരവുമാണ് ഇന്ത്യന്‍ സന്ദര്‍ശകരുടെ ലൈംഗിക അഭിരുചികള്‍.

പോയവര്‍ഷം പോണ്‍ഹബ്ബില്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം മൂന്നാമതെത്തി. കാനഡയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകര്‍. പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കാനഡ ഇത്തവണ നാലാം സ്ഥാനത്തായി. ഇന്റര്‍നെറ്റ് ട്രാഫിക് വിവരങ്ങള്‍ വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. ഇന്ത്യയെക്കാള്‍ നാലിരട്ടിയാണ് അമേരിക്കയിലെ പോണ്‍ ഹബ് സന്ദര്‍ശകര്‍. ബ്രിട്ടണ്‍ രണ്ടാമതാണ്. ആദ്യ ഇരുപതില്‍ ഏഷ്യയില്‍നിന്നും ഇന്ത്യയ്ക്ക് കൂട്ട് ജപ്പാനും ഫിലിപ്പൈന്‍സുമാണ്.

പോണ്‍ഹബ്ബ് ആണ് ലോകത്ത് ഏറ്റവും അധികം സമയം ഉപയോക്താക്കള്‍ ചെലവഴിക്കുന്ന വെബ്‌സൈറ്റ്. 2014ല്‍ 9.14 മിനുട്ട് ആയിരുന്നു ശരാശരി സമയം. ഇപ്പോള്‍ അത് 9 മിനുട്ട് 20 സെക്കന്‍ഡ് ആയി ഉയര്‍ന്നു. ലോകശരാശരിയെക്കാള്‍ മുകളില്‍ നില്‍ക്കുന്നത് ഫിലിപ്പൈന്‍സില്‍ നിന്നുള്ള പോണ്‍ കാഴ്ചക്കാരാണ്. ശരാശരി 12.45 മിനുട്ടാണ് ഇവര്‍ ചെലവഴിക്കുന്നത്. ഇന്ത്യക്കാര്‍ ലോക ശരാശരിയേക്കാള്‍ അല്‍പം മുന്നിലാണ്. 9 മിനുട്ട് 30 സെക്കന്‍ഡാണ് ഇന്ത്യക്കാര്‍ ചെലവഴിക്കുന്ന ശരാശരി സമയം.

2015ല്‍ പോണ്‍ഹബ്ബില്‍ തെരഞ്ഞ പദങ്ങളും വ്യത്യസ്തമാണ്. ഇന്ത്യന്‍ എന്ന പേരുപയോഗിച്ചാണ് ഏറ്റവും അധികം തെരച്ചില്‍. ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ വൈഫ്, ഇന്ത്യന്‍ ആക്ട്രസ്, ഇന്ത്യന്‍ കോളജ് തുടങ്ങിയവയാണ് അശ്ലീല ചിത്രങ്ങളുടെ തെരയലിന് ഉപയോഗിക്കുന്ന മറ്റ് പദങ്ങള്‍. ഇന്ത്യന്‍ ചേര്‍ത്ത പദങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് സ്‌നേഹം ജാപ്പനീസ്, ഇന്‍ഡോനേഷ്യ തുടങ്ങിയ വാക്കുകളോടാണ്. പോണ്‍ഹബ് നിര്‍വചിച്ച വിഭാഗങ്ങളിലുള്ള തെരച്ചിലുകളില്‍ മുന്നില്‍ ടീന്‍ എന്ന വാക്കാണ്.

ഇന്ത്യന്‍ അശ്ലീല തെരച്ചിലുകാര്‍ക്ക് ഇഷ്ടപ്പെട്ട താരം സണ്ണി ലിയോണ്‍ ആണ്. 23 കാരിയായ ലെബനീസ് അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫയാണ് സണ്ണിക്ക് പിന്നില്‍ രണ്ടാമത്. ലിസ ആന്‍ ആണ് ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരു പോണ്‍ താരം. എന്നാല്‍ ലോകത്തിലെ പോണ്‍ തെരച്ചിലുകാര്‍ക്ക് ഇഷ്ടപ്പെട്ടത് ബോളിവുഡ് താരം കിം കാര്‍ദഷിയന്‍ ആണ്. മിയ ഖാലിഫ തൊട്ടുപിന്നില്‍. പോയ വര്‍ഷം 197 സ്ഥാനങ്ങള്‍ മുന്നില്‍ കയറിയാണ് മിയ ഖാലിഫ രണ്ടാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിസ ആന്‍ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്കാരുടെ ഇഷ്ട പോണ്‍ താരം സണ്ണി ലിയോണ്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തി ലോകത്തിലെ പോണ്‍ താരങ്ങളില്‍ നാലാമതെത്തി.

ഇന്റര്‍നെറ്റില്‍ അശ്ലീലം തെരയുന്ന സ്ത്രീകളും പിന്നിലല്ല. പോണ്‍ ഹബ്ബിന്റെ കണക്ക് പ്രകാരം 24 ശതമാനമാണ് പോണ്‍ കാണുന്ന സ്ത്രീകളുടെ ലോക ശരാശരി. ഇതില്‍ ജമൈക്കന്‍ സ്ത്രീകളാണ് മുന്നില്‍. 44 ശതമാനം. നിക്കരാഗ്വയില്‍നിന്ന് ശരാശരി 39 ശതമാനം സ്ത്രീകള്‍ പോണ്‍ഹബ്ബില്‍ അഭയം തേടുന്നു. ഇന്ത്യയിലെയും അര്‍ജന്റീനയിലെയും 30 ശതമാനം സ്ത്രീകള്‍ ഇന്റര്‍നെറ്റ് പോണ്‍ കാണുന്നുണ്ട് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജപ്പാനിലെയും ജര്‍മ്മനിയിലെയും സ്ത്രീകള്‍ ഇന്റര്‍നെറ്റ് പോണ്‍ കാണിന്നതില്‍ വളരെ പിന്നിലാണ്. 17 ശതമാനമാണ് ഇവരുടെ ശരാശരി. ഇവിടങ്ങളില്‍ 83 ശതമാനമാണ് പുരുഷന്മാരുടെ പോണ്‍ തെരച്ചില്‍.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരില്‍ 2015ല്‍ ഇടിവ് രേഖപ്പെടുത്തിയ ദിവസങ്ങളും പോണ്‍ഹബ്ബ് പുറത്തുവിട്ടിട്ടുണ്ട്. മധ്യവേനല്‍ തുടങ്ങിയ ജൂണ്‍ 15ന് സ്വീഡനില്‍ 19 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെയ്ദിനത്തില്‍ റൊമാനിയയില്‍ പോണ്‍ കാണുന്നത് ഒഴിവാക്കിയത് 18 ശതമാനം പേരാണ്. സ്‌പെയിനില്‍ ദുഖവെള്ളി ദിനവും ആര്‍ജന്റീനയില്‍ സ്വാതന്ത്ര്യത്തിന് തലേദിനവുമാണ് പോണ്‍ കാഴ്ചക്കാരുടെ കുറവ് രേഖപ്പെടുത്തിയത്. റമദാന്‍ തുടങ്ങിയ ദിവസം 15 ശതമാനം പോണ്‍ ഉപഭോക്താക്കളുടെ കുറവ് ഇന്ത്യയില്‍നിന്നുണ്ടായി. രക്ഷാബന്ധന്‍ ദിനത്തില്‍ 10 ശതമാനമാണ് പോണ്‍ഹബ്ബിന് ഇന്ത്യയില്‍നിന്ന് ഇടിവ് നേരിട്ടത്. മദേഴ്‌സ് ഡേയില്‍ ജര്‍മ്മനിയില്‍നിന്ന് 8 ശതമാനം ഇടിവുണ്ടായതായും പോണ്‍ഹബ്ബ് ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. 2014ല്‍ ദീപാവലി, ക്രിസ്തുമസ് ദിനങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കാര്യമായി കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News