ഊട്ടിയിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് ലൈംഗികവ്യാപാരം; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ പിടിയില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

മേട്ടുപാളയം: ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ അഞ്ചു മലയാളികളും നാല് ഇതര സംസ്ഥാനക്കാരും അറസ്റ്റില്‍. ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്. തിങ്കളാഴ്ച രാത്രിയായിരുന്നു പൊലീസ് നടപടി. സമീപപ്രദേശങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നായിരുന്നു പൊലിസ് കോട്ടേജുകള്‍ റെയ്ഡ് നടത്തിയത്. പിടിയിലായ മലയാളികള്‍ അടക്കമുള്ള സ്ത്രീകള്‍ വിദ്യാര്‍ഥിനികളാണെന്നാണ് സൂചന.

നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), തൃശ്ശൂര്‍ സ്വദേശി സജി ജോസ് (29), വയനാട് മേപ്പാടി സ്വദേശി ജോസ് ലിന്‍ (20), കൊല്ലം സ്വദേശിനി ആഷ (19), ഊട്ടി സെന്റ് മേരീസ് ഹില്‍ സ്വദേശി രാഹുല്‍ (26), ഗൂഡല്ലൂര്‍ സ്വദേശി സതീഷ് (35), സമീര്‍ (24), കൊല്‍ക്കത്ത സ്വദേശിനികളായ കുശി (20), സാധ്വനി (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജോസ്‌ലിന്‍, ആഷ, കുശി, സാധ്വനി എന്നിവര്‍ വിദ്യാര്‍ഥിനികളാണെന്നാണ് സംശയം.

തിങ്കളാഴ്ച രാത്രിയായിരുന്നു റെയ്ഡ്. പെണ്‍വാണിഭത്തിന്റെ കണ്ണികള്‍മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുനല്‍കുന്ന ഒരു ഗൂഢസംഘം വേറെയുണ്ടെന്നും പോലീസ് പറയുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. അറസ്റ്റിലായവരില്‍നിന്ന് നാല് ബൈക്ക്, എട്ട് മൊബൈല്‍ ഫോണ്‍, 45,000 രൂപ എന്നിവ പിടിച്ചെടുത്തു. എസ്.പി. മുരളി രാംഭയുടെ നിര്‍ദേശപ്രകാരം ഡി.എസ്.പി. മണികണ്ഠന്‍, ഇന്‍സ്പെക്ടര്‍ വിനായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News