ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ ബിജെപിക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍; ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നതും ബിജെപിയെന്ന് ദില്ലി മുഖ്യമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സ്വാര്‍ഥ താല്‍പര്യം മൂലം ബിജെപി സംരക്ഷിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ട്വീറ്റിലാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണം.

ജെഎന്‍യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ കാമ്പസിനു പുറത്തുനിന്നുള്ളവരാണെന്ന സര്‍വകലാശാലാ സമിതിയുടെ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. നേരത്തേ, ഹൈദരാബാദ് പൊലീസ് ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുത്തപ്പോഴും നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ സമാനമായ പരാമര്‍ശങ്ങളുമായി കെജ് രിവാള്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹി താനാണെന്നായിരുന്നു അന്നു കെജ് രിവാളിന്റെ പരാമര്‍ശം.

ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ക്ക് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ബന്ധമുണ്ട്. ഇവരെ പിണക്കാന്‍ ബിജെപിക്കു താല്‍പര്യമില്ല. ഇതുകൊണ്ടാണ് യഥാര്‍ഥ കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ ബിജെപി തയാറാകാത്തത്. – കെജ്രിവാള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News