അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഗര്‍ഭിണിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു

ധുര: ഇരുപത്തിമൂന്നുവയസുകാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയത്. ഗര്‍ഭിണിയായ അധ്യാപികയെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമപ്രകാരം കേസെടുത്തു റിമാന്‍ഡ് ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നടപടി.

കഴിഞ്ഞവര്‍ഷം പത്താംക്ലാസ് പരീക്ഷയുടെ അവസാന ദിവസമാണ് വിദ്യാര്‍ഥിയും അധ്യാപികയും ഒളിച്ചോടിയത്. തിരുച്ചിറപ്പള്ളി സ്വദേശികളാണ് ഇരുപരും. പതിനായിരം രൂപയും 60 പവന്‍ സ്വര്‍ണവും വിദ്യാര്‍ഥി വീട്ടില്‍നിന്നു കരുതിയിരുന്നു. തിരുച്ചിയില്‍നിന്നു നേരേ തിരുപ്പൂരിലെത്തിയ ഇവര്‍ ഒരു തുണിമില്ലില്‍ ജോലി നേടിയിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാണെന്നു വിദ്യാര്‍ഥി പറഞ്ഞത്. ജസ്റ്റിസുമാരായ എ ശെല്‍വം, ജി ചൊക്കലിംഗം എന്നിവരുടേതാണു വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News