വിജയ് മല്യയുടെ കിംഗ്ഫിഷര്‍ ഹൗസും എയര്‍ബസും ഇന്നു ലേലം ചെയ്യും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും. മുംബൈയിലെ കിംഗ്ഫിഷര്‍ ഹൗസും സ്വകാര്യ എയര്‍ബസും ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളും സേവന നികുതി വിഭാഗവുമാണ് ലേലം നടത്തുന്നത്.

മുംബൈ രാജ്യാന്തരവിമാനത്താവളത്തിന് സമീപമുള്ള കിംഗ്ഫിഷര്‍ ഹൗസാണ് ലേലത്തിലെ പ്രധാനസ്വത്ത്. 150 കോടി രൂപ അടിസ്ഥാനവിലയുള്ള കെട്ടിടം കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. 2,401.7 സ്‌ക്വയര്‍ ഫീറ്റാണ് കിംഗ്ഫിഷര്‍ ഹൗസിന്റെ വിസ്തീര്‍ണം. മല്യയുടെ സ്വകാര്യ എയര്‍ബസായ എസിജെ 312, അഞ്ച് എറ്റിആറുകള്‍, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവയും ലേലം ചെയ്യുന്നുണ്ട്. എയര്‍ബസിന്റെ അടിസ്ഥാനവില 600 കോടി രൂപയായാണ് കണക്കാക്കുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയും സേവന നികുതി വിഭാഗത്തിന് 812 കോടി രൂപ കുടിശിക തുകയുമാണ് വിജയ് മല്യ കൊടുക്കാനുള്ളത്. 1623 കോടി രൂപ വായ്പ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കിംഗ്ഫിഷര്‍ ഹൗസിന്റെ ലേലം. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് എയര്‍ബസ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യുന്നത്. സര്‍ഫാസി നിയമപ്രകാരം സര്‍ക്കാര്‍ കമ്പനിയായ എംഎസ്ടിഎസ് ലിമിറ്റഡ് ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തുന്നത്. 90 കോടി രൂപ വിലവരുന്ന ഗോവയിലെ കിംഗ്ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലത്തിന് വയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News