ഹോംനഴ്‌സാക്കാമെന്നു വിളിച്ചുവരുത്തി ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവന്‍ 23 വയസുകാരന്‍; ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്കു കടന്നതായി സംശയം

കൊച്ചി: ഹോം നഴ്‌സിംഗിന്റെ മറവില്‍ ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവനായ ഇരുപത്തിമൂന്നുകാരന്‍ അബ്ദുറഹിമാനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഘത്തിന്റെ വലയില്‍പെട്ടു ഗര്‍ഭിണിയായ യുവതിയെ കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പരിസരത്ത് ഉപേക്ഷിച്ചു ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നാണു പൊലീസിന്റെ നിഗമനം. റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാക്കനാട്ടെത്തി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതോടെയാണ് സംഘത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ഇരുപത്തഞ്ചോളം യുവതികളെ ഇത്തരത്തില്‍ പത്രത്തില്‍ പരസ്യം നല്‍കി കൊച്ചിയിലേക്കു വരുത്തി അബ്ദുറഹിമാന്‍ പീഡിപ്പിച്ചതായും പലര്‍ക്കായി കാഴ്ചവച്ചതായും വിവരം ലഭിച്ചതായി പൊലിസ് പറയുന്നു. പാലക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു യുവതിയാണ് ഹോംനഴ്‌സാക്കാമെന്ന പരസ്യംകണ്ട് കൊച്ചിയിലെത്തി വഞ്ചിക്കപ്പെട്ടത്. കാക്കനാട്ടെ വീട്ടിലുള്ള വൃദ്ധയെ പരിചരിക്കാനെന്ന പേരിലാണ് യുവതിയെ നിയോഗിച്ചത്. കാക്കനാടിനും എച്ച്എംടി ജംഗ്ഷനും ഇടയിലുള്ള വീട്ടില്‍ ആദ്യം എത്തിച്ച യുവതിയെ പിന്നീട് അബ്ദുറഹിമാന്റെ മാതാവ് സ്വന്തം ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെവച്ച് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കാന്‍ ശ്രമം നടന്നു. വഴങ്ങാതെ വന്നപ്പോള്‍ കാക്കനാട്ടെ ഒരു വീട്ടിലേക്കു യുവതിയെ നിയോഗിച്ചു. ഇവിടെയുള്ള സ്ത്രീയെ പരിചരിക്കാനായിരുന്നു ഇത്. ഇവിടെ സ്ഥിരം സന്ദര്‍ശകനായ അബ്ദുറഹിമാനുമായി യുവതി പ്രണയത്തിലായി. തുടര്‍ന്നു ഗര്‍ഭിണിയും.

വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു അബ്ദുറഹിമാന്‍ പെണ്‍കുട്ടിയോട് അടുത്തിടപഴകിയിരുന്നത്. അതിനിടെ, അബ്ദുറഹിമാന്റെ മാതാവിനുണ്ടായിരുന്ന ഇരുപത്താറുവയസുകാരനായ കാമുകനും ഇവിടെ നിത്യസന്ദര്‍ശകനായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം തടസപ്പെടാതിരിക്കാനാണ് അബ്ദുറഹിമാനും യുവതിയും തമ്മിലുള്ള ബന്ധം എതിര്‍ക്കാതിരുന്നതെന്നാണ് പൊലിസ് കരുതുന്നത്. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ മാതാവും അബ്ദുറഹിമാനും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നു എറണാകുളത്തെത്തിച്ചു റെയില്‍വേസ്റ്റേഷനില്‍ യുവതിയെ ഉപേക്ഷിച്ച് അബ്ദുറഹിമാന്‍ കടന്നുകളയുകയായിരുന്നു.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിരവധി യുവതികള്‍ എത്താറുണ്ടെന്നും പലരെയും പലര്‍ക്കായി കാഴ്ചവയ്ക്കാറുണ്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അബ്ദുറഹിമാന്റെ അമ്മയെയും കാമുകനെയും കഴിഞ്ഞദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് അബ്ദുറഹിമാന്റെ മാതാവ്. കൊച്ചിയിലെ വലിയൊരു ലൈംഗിക വ്യാപാര സംഘത്തിന്റെ ഭാഗമാണ് ഇവരെന്നു സംശയിക്കുന്നതായും പൊലീസ് ചോദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News