പശുജീവിതമാണ് ബെന്യാമന് എഴുതിയിരുന്നെങ്കില്‍ ബെന്യാമിനെ മേജര്‍ രവി പൂജിച്ചേനെയെന്ന് എഴുത്തുകാരന് എന്‍എസ് മാധവന്. മേജര്‍ രവിയുടെ സഹായം കൂടാതെതന്നെ ചിന്തിക്കാനുള്ള പ്രായം മോഹന്‍ലാലിന് ഉണ്ടെന്നും എന്‍എസ് മാധവന് വിമര്‍ശിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എന്‍എസ് മാധവന്, മേജര്‍ രവിയുടെ സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ചത്.
പശുജീവിതമാണ് ബെന്യാമൻ എഴുതിയിരുന്നെങ്കിൽ മേജർ രവി അദ്ദേഹത്തെ പൂജിച്ചേനെ.
— N.S. Madhavan (@NSMlive) March 17, 2016
ശരിയാണു, @xavro മേജർ രവിയുടെ സഹായം കൂടാതെ തന്നെ ലാലിന് ചിന്തിക്കാനുള്ള പ്രായമൊക്കെയുണ്ട്.
— N.S. Madhavan (@NSMlive) March 17, 2016
ബിജെപി എംഎല്‍എ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തെയും ബന്ധപ്പെടുത്തിയായിരുന്നു എന്‍എസ് മാധവന്റെ അടുത്ത വിര്‍ശനം. കുതിരയായില്ലല്ലോ എന്ന ആശ്വാസത്തില്‍… എന്നായിരുന്നു അടുത്ത ട്വീറ്റ്.
കുതിരയായില്ലല്ലോ എന്ന ആശ്വാസത്തിൽ… https://t.co/PcLML7ReG0
— N.S. Madhavan (@NSMlive) March 17, 2016
മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന് സാഹിത്യകാരന് ബെന്യാമിന് വിമര്‍ശനം ഉന്നയിച്ചു. ആരാണീ ബെന്യാമിന് എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ബെന്യാമിന് ആരാണെന്ന് അറിയില്ലെന്നും വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ പ്രതികരിക്കില്ലായിരുന്നു എന്നുമായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ഇതിനെ വിമര്‍ശിച്ചാണ് എഴുത്തുകാരന് എന്‍എസ് മാധവന് രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here