ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് ശിവസേന; ദേശവിരുദ്ധരുടെ വോട്ടവകാശവും പൗരത്വവും റദ്ദാക്കണമെന്നും സേനാ മുഖപത്രം സാമ്‌ന

മുംബൈ: ദേശവിരുദ്ധതയുള്ളവരെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെയും നിയമപ്രകാരം ശിരഛേദം ചെയ്യണമെന്നു ശിവസേന. കഴിഞ്ഞദിവസം ഭാരത് മാതാ കീ ജയ് വിളിക്കാനാവില്ലെന്നു പറഞ്ഞ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹദ് ഉല്‍ മുസ്ലിമീന്റെ നേതാവ് അസാസുദീന്‍ ഒവൈസിയുടെയും മഹാരാഷ്ട്ര എംഎല്‍എ വാരിസ് പഠാന്റെയും നിലപാടുകളോട് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം.

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ പൗരത്വം റദ്ദാക്കണം. വോട്ടവകാശവും നല്‍കാന്‍ പാടില്ല. അവരുടെ കഴുത്തില്‍ ഒരു കത്തി വയ്ക്കാന്‍ എന്തിനു മടിക്കണം. അവരുടെ തല നിയമപ്രകാരം വെട്ടുകയാണു വേണ്ടത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ജന്മദേശത്തിന് പ്രേരണ നല്‍കുന്നതാണ്. ഭാരത് മാതാ കീ ജയ് മത, ജാതി വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതാണ്. ഒവൈസി വന്ദേമാതരം ചൊല്ലില്ല. അതിനു കാരണം മാതൃരാജ്യമെന്ന സങ്കല്‍പം ഇസ്ലാം അംഗീകരിക്കാത്തതിനാലാണ്. ഏക സിവില്‍ കോഡ് അംഗീകരിക്കാത്തവരാണ് അവര്‍. ശരിയാ നിയമം പിന്തുടരുന്നതിനാലാണ് ഇത്. അത്തരക്കാരെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ച് അതിന്റെ ഭാരം ചുമക്കുന്നതെന്തിനാണ്. ഒവൈസി ഇന്ത്യയെയാണ് ആണ് അധിക്ഷേപിച്ചിരിക്കുന്നത്. രാജ്യസ്‌നേഹികളായ മുസ്ലിംകള്‍ ഇതിനു മറുപടി നല്‍കണമെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

ബിഎംസി തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാണ് ശിവസേനയുടെ പ്രതികരണം. ഒവൈസിയെ ഒറ്റപ്പെടുത്തി നിലപാടെടുത്ത് ഹിന്ദുക്കളുടെ വോട്ടുകള്‍ സ്വന്തമാക്കാനാണ് ശിവസേന ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യവികാരം ഉണര്‍ത്തി മുസ്ലിംകളെ ഒപ്പം നിര്‍ത്താനും ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തല്‍. മുംബൈയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതാണ് സാമ്‌നയുടെ നിലപാടെന്നും വിലയിരുത്തലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News