എല്ലാവര്‍ക്കും നല്ലതായിരുന്ന ഒരാള്‍ എനിക്ക് മാത്രം എങ്ങനെയാണ് ചീത്തയാവുക? പത്രങ്ങളിലെ ചിത്രങ്ങളില്‍ ഞാനുണ്ടായിരുന്നില്ല; അതാണ് അപവാദപ്രചരണങ്ങള്‍ക്ക് കാരണമെന്ന് മണിയുടെ ഭാര്യ

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് ഭാര്യ നിമ്മി. മണി മരിച്ച ദിവസങ്ങളിലെ പത്രങ്ങളില്‍ വന്ന ചിത്രങ്ങളിലൊന്നും താനുണ്ടായിരുന്നില്ലെന്നും അതാണ് അത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും നിമ്മി പറയുന്നു.

മരണവാര്‍ത്ത തനിക്കുണ്ടാക്കിയ വിഷമത്തെപ്പറ്റിയും ആഘാതത്തെപ്പറ്റിയും ആരും ചിന്തിച്ചില്ല. ഫോട്ടോയ്ക്കു പോസു ചെയ്യാത്തതു മാത്രമാണ് പലരും കണ്ടത്. തന്റെ വിഷമങ്ങള്‍ ആരും കണ്ടില്ല. മോളെ ഓര്‍ത്താണ് ഇപ്പോള്‍ വലിയ സങ്കടമെന്നും നിമ്മി പറഞ്ഞു. നാട്ടുകാര്‍ക്കു മുഴുവന്‍ നല്ലതായിരുന്ന ഒരാള്‍ തനിക്ക് മാത്രം എങ്ങനെയാണ് ചീത്തയാവുകയെന്നും അവര്‍ ചോദിക്കുന്നു.

എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി. ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്‌നവും തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനു വിവാഹവാര്‍ഷിക ദിനത്തില്‍ തങ്ങളൊരുമിച്ച് ഉല്ലാസയാത്ര പോയതാണെന്നും നിമ്മി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മണിയെ പാഡിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയത് വൈകിയാണ് അറിഞ്ഞത്. എറണാകുളത്ത് അമൃത ആശുപത്രിയില്‍ പോയിക്കണ്ടപ്പോള്‍ മണിച്ചേട്ടന്‍തന്നെയാണ് കിടക്കുന്നതെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്തുപോയി കുറേനേരം നോക്കിനിന്നു. അത്രവലിയ രോഗമൊന്നുമില്ലാതിരുന്ന മണിച്ചേട്ടന്‍ ഗുരുതര രോഗമുള്ളയാളെപ്പോലെ ക്ഷീണിച്ച് അബോധാവസ്ഥയിലാണ് കിടന്നതെന്നും നിമ്മി ഓര്‍ത്തെടുക്കുന്നു.

ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലം ഞെട്ടലോടെയാണു കേട്ടത്. എനിക്കിപ്പോഴും അത് അവിശ്വസനീയമായി തോന്നുന്നുവെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News