കോഴിക്കോട് കടപ്പുറത്ത് കുട മറയാക്കിവച്ച് അധ്യാപികയും കൂട്ടുകാരനും മദ്യപിച്ചു ഫിറ്റായി; പൊലീസ് പിടികൂടി; കുടുംബം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ വിട്ടയച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ മരത്തണലില്‍ ഇരുന്നു മദ്യപിച്ചു ഫിറ്റായ യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഗിരീഷ് (38), മാനന്തവാടി സ്വദേശിയായ യുവതി എന്നിവരെയാണ് പരസ്യമദ്യപാനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തേ സഹപാഠികളായിരുന്നു. ഏറെക്കാലത്തിനു ശേഷം കോഴിക്കോട് എത്തിയ സന്തോഷത്തില്‍ മദ്യപിക്കുകയായിരുന്നു.

മിനിഞ്ഞാന്ന് ഉച്ചയ്ക്കു രണ്ടരയോടെ ബീച്ചില്‍ പട്രോളിംഗ് നടത്തിയ വെള്ളയില്‍ എസ്‌ഐ കെ ഹരീഷാണ് ഇറുവരെയും അറസ്റ്റ് ചെയ്തത്. ബീച്ചിലെ മരച്ചുവട്ടില്‍ കുട മറയാക്കി വച്ചിരിക്കുകയായിരുന്നു ഇരുവരും. പൊലീസ് എത്തിയപ്പോള്‍ രണ്ടാളും മദ്യലഹരിയിലായിരുന്നു. പകുതി കാലിയായ ഫുള്‍ബോട്ടിലും കുപ്പിവെള്ളവും രണ്ടു ഗ്ലാസുകളും പൊലീസ് പിടിച്ചെടുത്തു. യുവാവിനെ പട്രോളിംഗ് സംഘവും വനിതാപൊലീസ് എത്തിയ യുവതിയെയും വെള്ളയില്‍ സ്റ്റേഷനിലെത്തിച്ചു. കുട്ടിക്കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു.

ഗിരീഷ് ഡ്രൈവറായി ജോലി നോക്കുകയാണ്. കൊടുങ്ങല്ലൂരില്‍നിന്നു ബന്ധുക്കളെത്തിയാണു ഗിരീഷിനെ വിട്ടയച്ചത്. വീട്ടിലറിഞ്ഞാല്‍ കുടുംബം തകരുമെന്ന യുവതിയുടെ അഭ്യര്‍ഥന മാനിച്ച് പരസ്യമദ്യപാനം ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ച് യുവതിയെ വിട്ടയച്ചു. സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച ഇവരെ മദ്യലഹരി വിട്ടശേഷം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച ശേഷം പൊലീസ് തന്നെ മാനന്തവാടി ബസില്‍ കയറ്റിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News