ദില്ലി മെട്രോയിലെ ആ മലയാളി പൊലീസുകാരന് മദ്യപിച്ചിരുന്നില്ല; അനാരോഗ്യമാണ് അവസ്ഥക്ക് കാരണം; വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സുപ്രീംകോടതിയില്‍

ദില്ലി: മദ്യപിച്ച് ലക്കുകെട്ട് താന്‍ ദില്ലി മെട്രോയില്‍ യാത്രചെയ്‌തെന്ന രീതിയില്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ച വീഡിയോക്ക് എതിരെ ദില്ലി പൊലീസിലെ ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ സമീപിച്ചു. ദില്ലി പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിളും മലയാളിയുമായ പികെ സലീമാണ് നീതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.

മദ്യപിച്ച് ലക്കുകെട്ട് രീതിയില്‍ സലീം മെട്രോയില്‍ യാത്ര ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌ട്രോക്ക് രോഗ ബാധിതനും, മസ്തിഷ്‌ക്കാഘാതവും ബാധിച്ച സലീം ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ മദ്യപിച്ച രീതിയില്‍ കാണപ്പെട്ടതാണെന്ന് ദില്ലി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സസ്‌പെന്‍ഷിലായ സലിമിനെ തിരിച്ചെടുക്കുകയും ചെയ്തു.

തുടര്‍ന്നാണ് തന്റെ പേരില്‍ പ്രചരിച്ച വീഡിയോ യൂട്യബൂില്‍ നിന്നും മറ്റു സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സലീം സുപ്രീംകോടതിയെ സമീപിച്ചത്. ദില്ലി സര്‍ക്കാരും, മെട്രോ റെയില്‍ കോര്‍പ്പറേഷനും,പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇക്കാര്യത്തില്‍ ഉചിത തീരുമാനം എടുക്കണമെന്നും സലീം ആവശ്യപ്പെട്ടു. ആരോഗ്യപരമായ പ്രശനങ്ങളാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സലിം കേരളത്തില്‍ ചികിത്സയിലാണ്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റ ഒരു ഭാഗം ഭാഗികമായി തളര്‍ന്നിരുന്നു. മുഖത്തിന്റെ ഒരു വശം കേടുകയും ചെയ്തു. ഭര്‍ത്താവിന്റെ മാനഹാനി വാര്‍ത്ത കേട്ട് സലിമിന്റെ ഭാര്യക്ക് മസ്തിഷക്കാഘാതം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News