കൊയിലാണ്ടി: വിവാഹപന്തലിൽ നിന്നും സുഹൃത്തുക്കളുടെ പിന്തുണയോടെ ഒളിച്ചോടിയ പെൺകുട്ടിയെ കോടതി കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും തന്റെ ഇഷ്ടപ്രകാരം പോയതാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് പ്രായപൂർത്തിയായ ഇരുവരോടും കാര്യങ്ങൾ കോടതി ചോദിച്ചറിയുകയും ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കുകയും ചെയ്യുകയായിരുന്നു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ പെൺവീട്ടുകാർക്ക് തിരിച്ചു നൽകിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹസൽക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടി കാമുകനൊപ്പം പോയത്. വിവാഹ സൽക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാൻ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടർന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കിൽ വിവാഹവേഷത്തിൽ പെൺകുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർഥികളാണ് ഇരുവരും.
പെൺകുട്ടി കാമുകനൊപ്പം പോയതിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും, തുടർന്ന് നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്‌റ്റേഷനിൽ ഹാജരായി. തുടർന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയതറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here