സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍; 23കാരിയെ പ്രതി കയ്യിലെടുത്തത് ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുമ്പോള്‍; അറസ്റ്റ് ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തിലൂടെ

പാലക്കാട്: സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിപ്രചരിപ്പിച്ചയാളെ പിടികൂടി. പട്ടാമ്പി വല്ലപ്പുഴ ചെടിയാര്‍ത്തൊടി വീട്ടില്‍ ഉസ്മാനാണ് പാലക്കാട് പൊലീസിന്റെ പിടിയിലായത്.

2015 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടാമ്പി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവായ 23കാരി ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സമയത്താണ് ഉസ്മാന്‍ സൗഹൃദം നടിച്ച് അടുത്തുകൂടിയത്. യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപെടുകയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലെത്തിച്ച് യുവതിയെ ഇയാളെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ ഉസ്മാന്‍ കൊണ്ടുവന്നത്.

പീഡനശേഷം യുവതിയുടെ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ 12 ലക്ഷം രൂപ വേണമെന്ന് ഉസ്മാന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പലതവണ ഉസ്മാന്‍ തന്നെ പീഡിപ്പിച്ചെന്നും പരാതിയില്‍ യുവതി പറയുന്നു.

ഭീഷണി തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതോടെ സ്ഥലത്ത് നിന്ന് മുങ്ങിയ ഉസ്മാനെ ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News