യുവതാരം ജിഷ്ണുവിന്റെ മരണത്തില്‍ ഞെട്ടിത്തരിച്ച് മലയാള ചലച്ചിത്രലോകം.
‘ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊര്‍ജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളത്. നാലുമാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും വകവക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. വളരെ ഊര്‍ജ്വസ്വലതയോടെ തന്നെ. തനിക്ക് ജീവിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ല.’ നടനും എംപിയുമായ ഇന്നസെന്റ് പറഞ്ഞു.
‘രോഗത്തെ കുറിച്ച് അന്വേഷിച്ച് വിളിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്ന എന്ന സൂചനകളാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് ‘-ഭാവന പറഞ്ഞു.
മേലെ മാനത്ത് തിളങ്ങി തന്നെ നില്ക്കും കൂട്ടുകാരാ…. യാത്ര മൊഴി …
Posted by Kunchacko Boban on Thursday, March 24, 2016
‘മലയാള സിനിമലോകത്ത് എല്ലാവരോടും വളരെ മാന്യമായി പെരുമാറിയുന്ന ഒരു വ്യക്തിയായിരുന്നു ജിഷ്ണു. ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍. പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാളാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം. ബിഹേവിയറല്‍ ആക്ടിംഗായിരുന്നു ജിഷ്ണുവിന്റേത്. നല്ല അവസരങ്ങള്‍ ലഭിക്കുകയായിരുന്നെങ്കില്‍ മികച്ച അഭിനയം കാഴ്ച വെക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. രോഗബാധിതനായിരുന്നപ്പോള്‍ പോലും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ധൈര്യം പകര്‍ന്ന വ്യക്തിയാണ് ജിഷ്ണു‘- ജഗദീഷ് പറഞ്ഞു.
‘ജിഷ്ണുവിന്റേത് അകാലത്തിലുള്ള വേര്‍പാടാണ്. സംസാരിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു ജിഷ്ണു. താന്‍ അസുഖബാധിതനാണെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലായിരുന്നു ജിഷ്ണു. ജീവിതത്തോടുള്ള ജിഷ്ണുവിന്റെ പോസിറ്റീവ് അപ്രോച്ച് എപ്പോഴും എടുത്തുപറയേണ്ട ഒന്നാണ്. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുമ്പോഴാണ് അര്‍ബുദം അദ്ദേഹത്തില്‍ പിടിമുറുക്കുന്നത്. എന്തായാലും മനക്കരുത്തോടെ ജീവിതത്തെ നേരിട്ട ആ യുവാവ് ഒരു മാതൃകയാണ്‘- സംവിധായകന്‍ കമല്‍ പറഞ്ഞു.
‘ജിഷ്ണുവുമായി ഓര്‍ഡിനറി എന്ന സിനിമയില്‍ മാത്രമാണ് ഞാന്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. അന്ന് ഞങ്ങള്‍ നടീനടന്മാര്‍ എല്ലാവരും ഒരു ഗസ്റ്റ്ഹൗസിലാണ് താമസിച്ചിരുന്നത്. വളരെ ഹെല്‍ത്ത് കോണ്‍ഷ്യസായിരുന്നു അദ്ദേഹം. ജീവിതത്തെ പോസിറ്റീവായി കണ്ടിരുന്ന ഒരാള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് രോഗത്തിന്റെ വിഷമതകളൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. സന്തോഷത്തോടെയിരിക്കുന്ന ജിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ അച്ഛനും മനസിലുള്ള വിഷമമൊന്നും പുറത്തുകാണിക്കാതെ ജിഷ്ണുവിനെ സപ്പോര്‍ട്ട് ചെയ്ത് നിന്നിരുന്നത് മനസില്‍ എന്നുമുണ്ട് ‘- കുഞ്ചാക്കോബോബന്‍ പറഞ്ഞു.
Rest In Peace Brother !!! It was lovely meeting you and knowing you as a person… Deeply saddened…
Posted by Unni Mukundan on Thursday, March 24, 2016
ആദരാഞ്ജലികൾ
Posted by Nivin Pauly on Thursday, March 24, 2016
ജിഷ്ണുവിന് ആദരാൻജലികൾ..2016-ൽ കഴിവുള്ള ഒട്ടനവധി കലാകാരൻമാരെ മരണം കീഴ്പ്പെടുത്തുന്നതു കണ്ട് വേദനയോടെ പകച്ചു നിൽക്കാന…
Posted by Vinayan Tg on Thursday, 24 March 2016
Forever positive. Forever smiling. Jishnu you are an inspiration for all ages. I’m so sorry for all your loved ones and…
Posted by Dulquer Salmaan on Thursday, March 24, 2016
ആദരാഞ്ജലികൾ
Posted by Mohanlal on Thursday, March 24, 2016
ആദരാഞ്ജലികൾ…
Posted by Mammootty on Thursday, March 24, 2016
ഒരനിയനെ പോലെയോ മകനെ പോലയോ ഞങ്ങളിലൊരാളായി ഒപ്പമുണ്ടായിരുന്ന ജിഷ്ണു … ഈ ദുഃഖവെള്ളി ദിനത്തിൽ ഇനി എന്റെ ഓർമകളിൽ നീയാകും ദുഃഖം. പറഞ്ഞറിയിക്കാനാവാത്ത ഹൃദയഭാരം…
Posted by Suresh Gopi on Thursday, March 24, 2016
Just got off a flight to know that Jishnu is no longer with us. A life cut short..but many a lesson to be learnt from…
Posted by Prithviraj Sukumaran on Thursday, March 24, 2016
a dear departed friend 🙁 the one who walked into my home and cheered me up to bounce back soon from the accident, i met…
Posted by Sidharth Bharathan on Friday, March 25, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here