ലിബിയയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു; മരിച്ചത് വെളിയന്നൂര്‍ സ്വദേശിനിയും മകനും

കോട്ടയം: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു വിപിന്‍ (29) ഏകമകന്‍ പ്രണവ് (ഒന്നരവയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയോടെ ലിബിയയിലെ സബ്രാത്തയിലാണ് അക്രമണമുണ്ടായത്. സുനു ജോലിചെയ്യുന്ന ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഫഌറ്റിലെ മുറിക്കുള്ളിലേക്ക് ഷെല്‍ വന്ന് പതിക്കുകയായിരുന്നു.

സുനുവും ഭര്‍ത്താവ് വിപിനും കഴിഞ്ഞ മൂന്നുവര്‍ഷമായി ലിബിയയിലാണ് താമസം. 2012ല്‍ വിവാഹത്തിനുശേഷം ലിബിയിലെത്തിയ ഇവര്‍ പിന്നീട് നാട്ടിലെത്തിയിട്ടില്ല. ലിബിയയിലെ സബരീത്ത ആശുപത്രിയില്‍ നഴ്‌സാണ് വിപിനും സുനുവും. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തമാസം പകുതിയോടെ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഇരുവരും.

സുനുവിന്റേയും മകന്റേയും മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here