പരുക്കേറ്റ യുവരാജിന് സെമിഫൈനല്‍ നഷ്ടം; മനീഷ് പാണ്ഡേ പകരക്കാരനായേക്കും

മുംബൈ: കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് സെമി ഫൈനല്‍ മത്സരത്തിന് ഉണ്ടായേക്കില്ല. ഓസീസിനെതിരായ അവസാന ലീഗ് മത്സരത്തിലാണ് യുവിക്ക് പരുക്കേറ്റത്. തുടര്‍ന്നാണ് പിന്മാറ്റം. മനിഷ് പാണ്ഡേ പകരക്കാരനാകുമെന്ന് സൂചന. ബിസിസിഐ ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും.

യുവരാജ് കളിച്ചില്ലെങ്കില്‍ അജിങ്ക്യ രഹാനെയോ മനീഷ് പാണ്ഡേയോ പകരക്കാരനാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ആവശ്യമെങ്കില്‍ ടീം ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും സൂചന നല്‍കി. യുവിയുടെ പരുക്ക് ഗുരുതരമാണെങ്കില്‍ ടീം ഫിസിയോയുടെ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്ന് ധോണി പറഞ്ഞു.

നേരത്തെ സിഡ്‌നിയില്‍ നടന്ന ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിലാണ് യുവിക്ക് പരുക്കിന്റെ സൂചന കണ്ട് തുടങ്ങിയത്. മൊഹാലിയിലെ കളിക്ക് ശേഷം യുവി എംആര്‍ഐ പരിശോധനയ്ക്ക് വിധേയനായി. ഇതിന് ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്. ഓസീസിനെതിരായ മത്സരത്തില്‍ കാലിന് പരുക്കേറ്റെങ്കിലും 21 റണ്‍സെടുത്ത യുവി മികച്ച പിന്തുണയാണ് നല്‍കിയത്. പരുക്കേറ്റിട്ടും പന്തുകള്‍ നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെയാണ് യുവരാജ് കളിച്ചത്. ലോകകപ്പില്‍ നാല് കളികളില്‍നിന്ന് 52 റണ്‍സാണ് ആകെ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here