ഇനി പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ഒരൊറ്റ എമര്‍ജന്‍സി നമ്പര്‍; സംസ്ഥാനതല നമ്പറുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കും

ദില്ലി: അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാന്‍ ഒരൊറ്റ എമര്‍ജന്‍സി നമ്പര്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ടെലികോം കമ്മീഷന്‍ തീരുമാനം. ഇതോടെ രാജ്യത്ത് പൊലീസ്, ആംബുലന്‍സ്, അഗ്‌നിശമനസേന ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ക്കായി 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. ദില്ലിലെ കേന്ദ്ര കണ്‍ട്രോള്‍ റൂമിലായിരിക്കും ഫോണ്‍ വിളികള്‍ സ്വീകരിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നിലവില്‍ വരും.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറും. ഈ സംവിധാനത്തില്‍ ദിവസം 10 ലക്ഷം കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടാകും. ലാന്‍ഡ് ഫോണില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ആപ്പ് വഴിയോ നമ്പറിലേക്ക് ബന്ധപ്പെടാന്‍ സാധിക്കും. നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് ഇതിനുള്ള പണം കണ്ടെത്തുക. 112 എന്ന നമ്പറില്‍ വിളിവന്ന ഉടന്‍ മിനിട്ടുകള്‍ക്കുള്ളില്‍ സഹായം ലഭ്യമാക്കാന്‍ ആകുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകള്‍ തുടങ്ങിയവയില്‍ സഹായം ലഭ്യമാക്കാന്‍ കോള്‍സെന്ററുകളുണ്ടാകും. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കികഴിഞ്ഞു. നിലവില്‍ ഉപയോഗിക്കുന്ന സംസ്ഥാനതല എമര്‍ജന്‍സി നമ്പറുകളെല്ലാം ഒരുവര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News