കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. ഇവ മറന്നു കൊണ്ടുള്ള ഭൂമിപതിച്ചു നൽകൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കൃഷിക്ക് അനുമതി നൽകിയ പാട്ടഭൂമിയിൽ ഖനനത്തിന് അനുമതി നൽകാൻ കലക്ടർക്കുള്ള അധികാരം റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here