പട്ടാമ്പി: ജെഎൻയുവിന്റെ പോരാളിപട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹസിന് ജന്മനാട്ടിൽ ആവേശകരമായ വരവേൽപ്. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് പട്ടാമ്പിയിൽ വിജയയിക്കാനാകുമെന്ന് മുഹ്‌സിൻ പറഞ്ഞു. കനയ്യകുമാറടക്കമുളള ജെഎൻയു സുഹൃത്തുക്കൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഹ്‌സിൻ വ്യക്തമാക്കി. കൈരളി പീപ്പിളിനോടാണ് മുഹ്‌സിൻ ഇക്കാര്യം പറഞ്ഞത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ജന്മനാടായ പട്ടാമ്പി വാടാനംകുറുശ്ശിയിൽ എത്തിയ മുഹമ്മദ് മുഹ്‌സിന് വാദ്യ മേളങ്ങളും ബൈക്ക് റാലിയുമായാണ് യുവജന സുഹൃത്തുക്കൾ മണ്ഡലത്തിലേക്ക് ആനയിച്ചത്. എഐഎസ്എഫ് ജെഎൻയു യൂണിറ്റ് വൈസ് പ്രസിഡന്റായ മുഹമ്മദ് മുഹ്‌സിൻ കാമ്പസ് പോരാട്ടത്തിന്റെ ആവേശവും പേറിയാണ് വോട്ടുതേടി ജനങ്ങളിലേക്കിറങ്ങുന്നത്.
സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിയ മുഹ്‌സിൻ, കനയ്യകുമാറടക്കമുളള ജെഎൻയു സുഹൃത്തുക്കൾ വരുന്ന കാര്യം സംഘടന തീരുമാനിക്കുമെന്ന് വ്യക്തമാക്കി. 2012 മുതൽ ജെഎൻയുവിൽ ഗവേഷക വിദ്യാർത്ഥിയായ മുഹ്‌സിൻ പട്ടാമ്പി പുത്തൻ പീടികയിൽ അബൂബക്കർ ഹാജിയുടെയും ജമീല ബീഗത്തിന്റെയും ഏഴു മക്കളിൽ രണ്ടാമനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here