തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ പൃഥ്വിരാജും രംഗത്ത്; പ്രചരണങ്ങള്‍ക്ക് പിന്നില്‍ ക്ലോസെറ്റ് ജീനിയസുകളെന്ന് താരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണയുമായി തന്റേതെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജമാണെന്ന് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കുന്നത്.

എല്ലാവര്‍ക്കും നമസ്‌കാരം,

വരുന്ന തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി എന്റേതെന്ന രീതിയില്‍ ചില പ്രസ്താവനകള്‍ വരുന്നതായി കാണുന്നു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ എനിക്ക് എന്റേതായ വ്യക്തമായ നിലപാടുണ്ട്. പക്ഷേ ഈ പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന് ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഓണ്‍ലൈനില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ ആരുടെ പേരിലും എന്ത് പ്രചരണവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്താമെന്ന് കരുതുന്ന ഏതോ ‘ക്ലോസെറ്റ് ജീനിയസാണ്/ ജീനിയസുകളാ’ണ് ഇതിന് പിറകില്‍. ഇത് സംബന്ധിച്ച എല്ലാ പ്രചാരണങ്ങള്‍ക്കും ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുക. നിങ്ങളുടെ വോട്ട് എണ്ണപ്പെടട്ടെ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകമാവട്ടെ.. ‘

Hi all,For the past few days, I’ve been seeing “statements” apparently put out by me, endorsing various political…

Posted by Prithviraj Sukumaran on Wednesday, March 30, 2016

pp_0

നടന്‍ നീരജ് മാധവും തന്റെ പേരില്‍ ബിജെപി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘എന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി ഉയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ആരുടേയെങ്കിലും ചിന്തയിലുയര്‍ന്ന ഇത്തരം വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നു’. നീരജ് മാധവ് പറയുന്നു. എല്ലാ പാര്‍ട്ടികളോടുമുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന കാര്യവും ഇപ്പോള്‍ വ്യക്തമാക്കുകയാണെന്നും നീരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘പാവം ഞാന്‍ സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ നീരജ് മാധവ്

പൃഥ്വിരാജ്, നീരജ് മാധവ്… ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ ബാലചന്ദ്രമേനോനും; വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News