പ്രിയങ്ക ചോപ്ര ആത്മഹത്യക്ക് ശ്രമിച്ചിരുന്നു; വെളിപ്പെടുത്തല്‍ മുന്‍ മാനേജര്‍ പ്രകാശിന്റേത്

കരിയറിലെ മോശം സമയത്ത് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് നടിയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. പ്രിയങ്ക മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും താനാണ് അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ജാജു ട്വിറ്ററിലൂടെ പറഞ്ഞു. നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ജാജുവിന്റെ വെളിപ്പെടുത്തല്‍.

2004ല്‍ ജാജുവുമായുള്ള കോണ്‍ട്രാക്ട് പ്രിയങ്ക അവസാനിപ്പിച്ചിരുന്നു. ജോലിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ജാജുവും പ്രിയങ്കയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തനിക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് ജാജു അന്ധേരി കോടതിയില്‍ പ്രിയങ്കയ്‌ക്കെതിരെയും പരാതി നല്‍കിയിരുന്നു.

പിന്നീട് ഇയാള്‍ പ്രിയങ്കയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് നടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മകളുടെ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജാജുവിനെതിരെ 2008ല്‍ പ്രിയങ്കയുടെ പിതാവ് നല്‍കിയ മറ്റൊരു കേസുമുണ്ടായിരുന്നു. കേസില്‍ ഇയാള്‍ 67 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പ്രിയങ്കയുടെ മുന്‍ കാമുകനായ അസീം മര്‍ച്ചെന്റുമായി ചേര്‍ന്ന് 67 ഡേയ്‌സ് എന്ന സിനിമ നിര്‍മ്മിക്കാന്‍ ഇയാള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയ്ക്ക് എതിരെയാണ് ചിത്രത്തിന്റെ പ്രചരണങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് താരം അസീമിന് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും തുടര്‍ന്ന് അവര്‍ സിനിമ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News