‘ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കന്യക, കുണ്ടന്‍, കൂത്തച്ചി, കിളവന്‍, കാടന്‍..’ സംസ്‌കാരശൂന്യമെന്ന് ആരോപിച്ച് ഗുരുവായൂരപ്പന്‍ കോളജില്‍ കാവിപ്പട കത്തിച്ച ‘വിശ്വവിഖ്യാതതെറി’ പൂര്‍ണരൂപം വായിക്കാം

സംസ്‌കാരശൂന്യവും രാജ്യവിരുദ്ധവുമെന്ന് ആരോപിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച മാഗസിനായ ‘വിശ്വവിഖ്യാതതെറി’യുടെ പൂര്‍ണരൂപം ഓണ്‍ലൈനിലൂടെ പുറത്തുവിട്ടു.

കോളേജിലെ 2014-2015 വര്‍ഷത്തെ മാഗസിനാണ് ഗുരുവായൂരപ്പന്‍ കോളേജ് എ.ബി.വി.പി യൂണിറ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച്ച കത്തിച്ചത്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതും അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവരുടെ ജുഡീഷ്യല്‍ കൊലപാതകം തുടങ്ങിയ സംഭവങ്ങളെ മാഗസിനില്‍ ഉള്‍പ്പെടുത്തിയതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെ പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് മാഗസിന് ചെയ്യുന്നതെന്ന് മാഗസിന് എഡിറ്റര്‍ പറയുന്നു.

തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയവ തലക്കെട്ടുകളിലായാണ് മാഗസിനിലെ അധ്യായങ്ങള്‍. തിരസ്‌കരിക്കപ്പെട്ടുപോയ കീഴാള ജീവിതങ്ങളെയും അവരുടെ തൊഴിലുകളെയും ജീവിത പരിസരങ്ങളെയും കേവലം തെറി പ്രയോഗങ്ങളാക്കി മാറ്റിയ സവര്‍ണ തിരസ്‌കാരത്തിന്റെ വേരുകളെ അടിയോടെ പിഴുതെറിയാന്‍ ശ്രമിക്കുകയാണ് മാഗസിന് ചെയ്യുന്നത്. പരസ്യമായിതന്നെ ഇന്ന് ഉപയോഗിച്ചു വരുന്ന തെറി വാക്കുകളെല്ലാം സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമാണ്. അതിനെ വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് മാഗസിന്‍. ഇന്ത്യന്‍ ജുഡീഷ്യറിയെയും ഗവണ്‍മെന്റ് നിരോധിച്ചിട്ടും തോട്ടിപ്പണിയെ ന്യായീകരിക്കുന്ന നരേന്ദ്ര മോദിയെയും മാഗസിന്‍ ചര്‍ച്ച ചെയ്യുന്നു.

theri 1

theri 2

theri 3

theri 4

theri 5

പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News