ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ കൊന്നു കെട്ടിത്തൂക്കി; ദുരഭിമാനം കാക്കാൻ കൊടുംപാതകം ചെയ്തത് പിതാവും അമ്മാവനും ചേർന്ന്

മാണ്ഡ്യ: രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ദുരഭിമാനക്കൊല. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ച പത്തൊമ്പതുകാരിയെ പിതാവും അമ്മാവൻമാരും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മോണിക്ക എന്ന പത്തൊമ്പതുകാരിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. മോണിക്കയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. മോണിക്ക ആത്മഹത്യ ചെയ്തതാകുമെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയുടേത് കൊലപാതകമാണെന്നു തെളിഞ്ഞത്.

മാർച്ച് 28ന് മോണിക്ക ദലിത് വിഭാഗത്തിൽപ്പെട്ട സുഹൃത്തിനെ വിവാഹം കഴിച്ചിരുന്നു. മാർച്ച് 30ന് ബന്ധുക്കൾ മോണിക്കയെ മടക്കിക്കൊണ്ടുവന്നെങ്കിലും യുവാവിനെ ഉപേക്ഷിക്കാൻ മോണിക്ക തയാറായില്ല. തുടർന്നായിരുന്നു കൊലപാതകം. അച്ഛനും അമ്മാവനും ചേർന്ന് യുവതിയെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കേസ്. മോണിക്കയെ നിർബന്ധിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

മോണിക്കയുടെ മൃതദേഹം അവരുടെ കാർഷികഗ്രാമമായ തിമ്മാന ഹോസൂറിൽ പുലർച്ചെ തന്നെ സംസ്‌ക്കരിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു. ഇതാണ് പൊലീസിനെ സംശയത്തിലാക്കിയത്. തുടർന്ന് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിൽ പിതാവും അമ്മാവനും കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News