സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി പറഞ്ഞത് നുണ; കമ്മീഷന്‍ ശേഖരിച്ച തെളിവുകളില്‍ ഇക്കാര്യം വ്യക്തം; കമ്മീഷന് മുന്നില്‍ വിളിച്ചെന്ന് സമ്മതിച്ച് ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് മുമ്പാകെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് നുണയെന്ന് വ്യക്തമായി. സരിതയുടെ അഭിഭാഷകന്‍ ആയിരുന്ന ഫെനി ബാലകൃഷ്ണനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. 2016 ജനുവരി 25നായിരുന്നു കമ്മീഷന് മുന്നില്‍ വിസ്താരത്തിനിടെ മുഖ്യമന്ത്രിയുടെ മൊഴി.

എന്നാല്‍ നാല് തവണ മുഖ്യമന്ത്രിയുമായി ഔദ്യോഗിക ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. രാവിലെ നടത്തിയ വിസ്താരത്തിനിടെയായിരുന്നു ഫെനിയുടെ മൊഴി. ഇക്കാര്യം ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തു. ഫെനി പറഞ്ഞ വാക്കുകള്‍ കേള്‍ക്കാം.

കമ്മീഷന്‍ അഭിഭാഷകന്‍ കമ്മീഷന്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫെനിയെ വിസ്തരിച്ചത്. കമ്മീഷന്‍ ശേഖരിച്ച ഫെനിയുടെ ടെലഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു വിസ്താരം. ഇതില്‍ ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ മൊബൈല്‍ നമ്പറിലേക്ക് നാല് തവണ വിളിച്ചു എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ജനുവരി 25ന് മുമ്പാകെ നല്‍കിയ മൊഴിയില്‍ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫെനി വിളിച്ചിട്ടില്ല എന്നുമാണ് മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രി നല്‍കി ഒപ്പുവച്ച മൊഴി കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടു.

statement

Statement-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News