ഐപിഎല്ലിൽ ഹൈദരാബാദിനെ തോളിലേറ്റാൻ യുവരാജ് ഉണ്ടാകില്ല; പരുക്കിനെ തുടർന്ന് രണ്ടാഴ്ചത്തേയ്ക്ക് പുറത്ത്

ഹൈദരാബാദ്: ഐപിഎല്ലിൽ നിന്ന് രണ്ടാഴ്ചത്തേക്ക് യുവരാജ് സിംഗ് പുറത്ത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോളിലേറ്റാൻ യുവരാജ് സിംഗ് ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ട്വന്റി-20 ലോകകപ്പിനിടെയാണ് യുവരാജ് സിംഗിനു പരുക്കേറ്റത്. പരുക്കിനെ തുടർന്ന് ഡോക്ടർമാർ രണ്ടാഴ്ചത്തേക്ക് യുവരാജിന് വിശ്രമം നിർദേശിക്കുകയായിരുന്നു. ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാനാണ് യുവരാജ് സിംഗ്. 7 കോടി രൂപയ്ക്കാണ് യുവരാജിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.

യുവരാജിനൊപ്പം ആദിത്യ തരെ, ദീപക് ഹൂഡ, ആശിഷ് നെഹ്‌റ എന്നിവരെയും ഹൈദരാബാദ് പാളയത്തിൽ എത്തിച്ചിരുന്നു. യുവരാജിനെ കേന്ദ്രീകരിച്ച് മധ്യനിരയിൽ തന്ത്രങ്ങൾ മെനയാനായിരുന്നു ഹൈദരാബാദിന്റെ പദ്ധതി. യുവിയെ പോലൊരു കളിക്കാരനെ നഷ്ടപ്പെടുന്നത് ആർക്കായാലും പ്രതിസന്ധിയുണ്ടാക്കും എന്നാണ് കോച്ച് ടോം മൂഡി പറയുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് യുവരാജിന് പരുക്കേറ്റിരുന്നത്. പേശീവലിവ് അനുഭവപ്പെട്ടിട്ടും യുവരാജ് കളിക്കളത്തിൽ തുടർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here