കൊളംബോ: വഴക്കു പറഞ്ഞ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിൽ തിരികെയെത്തി മകളെയും എടുത്ത് അധ്യാപികയായ യുവതി കോളജ് പ്രിൻസിപ്പാളിനൊപ്പം ഒളിച്ചോടി. ശ്രീലങ്കയിലാണ് സംഭവം ഉണ്ടായത്. മാസങ്ങളോളമായി പ്രിൻസിപ്പളുമായി യുവതി പ്രണയത്തിലായിരുന്നത്രേ. ഇതേതുടർന്നാണ് ഭർത്താവ് വഴക്കു പറഞ്ഞതിനു തൊട്ടുപിന്നാലെ യുവതി പ്രിൻസിപ്പളിനൊപ്പം ഒളിച്ചോടിയത്.
സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇങ്ങനെ. ഭർത്താവിനോട് വഴക്കിട്ടതിനെത്തുടർന്ന് കുഞ്ഞിനെയും ജോലിക്കാരിയെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി ഭർത്താവിനെതിരേ പരാതി നൽകി. തിരികെ വീട്ടിലെത്തിയ ശേഷം അധികം വൈകാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
വീടുവിട്ടിറങ്ങി പ്രിൻസിപ്പാളിന്റെ അടുക്കലേക്ക് പോയ യുവതി പ്രിൻസിപ്പാളിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തി. ഭർത്താവിൽ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയശേഷം പ്രിൻസിപ്പാളിനൊപ്പം പോവുകയായിരുന്നു. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here