ബിജെപിയെ പിന്തുണച്ചത് തെറ്റെന്ന് എംഎന്‍എസ്; 100 ദിവസത്തിനകം അത്ഭുതങ്ങള്‍ കാട്ടാമെന്ന് പറഞ്ഞ മോദി വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ് താക്കറെ

മുംബൈ: ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്തതാണ് ഏറ്റവും വലിയ തെറ്റെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ വഞ്ചന കാട്ടി. മോദി പറഞ്ഞ നല്ല ദിനങ്ങള്‍ ഇതുവരെ വന്നില്ല. എപ്പോള്‍ വരുമെന്നും ഉദ്ധവ് ചോദിക്കുന്നു. വിശ്വാസവഞ്ചന കാട്ടിയ മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

ഏത് പ്രധാനമന്ത്രിയാണ് ഇത്രയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. അച്ഛാദിന്‍ എവിടെ. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. വിജയ് മല്യ കൊണ്ടുപോയ കോടികള്‍ രാജ്യത്തിന്റെ സമ്പത്താണ്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വോട്ട് ചെയ്തതാണ് ഏറ്റവും വലിയ തെറ്റെന്നും രാജ് താക്കറെ വ്യക്തമാക്കുന്നു. എല്ലാ പ്രതീക്ഷയും അവസാനിച്ചു. അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ എന്നിട്ട് എന്ത് അത്ഭുതമാണ് കാട്ടിയത് എന്നും മോദിയോടും ബിജെപി നേതാക്കളോടും രാജ് താക്കറെ ചോദിച്ചു.

മഹാരാഷ്ട്രയില്‍ കാലുകുത്തിയാല്‍ കഴുത്തില്‍ കത്തിവെയ്ക്കുമെന്നാണ് അസാസുദ്ദീന്‍ ഒവൈസിക്കും അക്ബറുദ്ദീന്‍ ഒവൈസിക്കും എതിരായി രാജ് താക്കറെ ഭീഷണി മുഴക്കിയത്. ഇരുവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത് ബിജെപിയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. കഴുത്തില്‍ കത്തിവച്ചിച്ച് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ലെന്ന അസാസുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രാജ് താക്കറെയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News