വെല്ലൂർ: പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽനിന്ന് ഇറങ്ങിയ പതിനാലുകാരിയെ അധ്യാപകൻ വീട്ടിലേക്കു ലിഫ്റ്റ് വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്താണു സംഭവം. മുപ്പത്തിമൂന്നു വയസുകാരനായ അധ്യാപകൻ സുധാകർ ഒളിവിലാണ്. പൊലീസ് കേസെടുത്തു.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു നടക്കുകയായിരുന്ന പെൺകുട്ടിക്കും സുഹൃത്തിനും അധ്യാപകൻ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. സുഹൃത്ത് വീടിനടുത്ത് ഇറങ്ങിക്കഴിഞ്ഞപ്പോൾ പെൺകുട്ടിയുമായി അധ്യാപകൻ മല്ലകുണ്ടയ്ക്കടുത്തുള്ള മുരുകൻ കോവിലിലേക്കു പോവുകയും അതിനടുത്തുള്ള വിജനമായ സ്ഥലത്തുവച്ചു ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബഹളം വച്ചപ്പോൾ പെൺകുട്ടിയെ ഉപേക്ഷിച്ച് അധ്യാപകൻ രക്ഷപ്പെട്ടു.
അതുവഴി വന്ന ഒരാളുടെ സഹായത്തോടെ റോഡിലെത്തിയ പെൺകുട്ടി വീട്ടുകാരെ വിളിച്ചു കാര്യം പറയുകയായിരുന്നു. തുടർന്നു പെൺകുട്ടി സുധാകറിന്റെ വീട്ടിലേക്കുപോയി. പെൺകുട്ടിയെ മാതാപിതാക്കൾ ഇവിടെയെത്തി വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇന്നു രാവിലെ രോഷാകുലരായ നാട്ടുകാർ സ്‌കൂൾ ഉപരോധിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here