ചെന്നൈ: തന്നേക്കാൾ പ്രായക്കുറവാണു കാമുകനെന്നറിഞ്ഞു പ്രണയത്തിൽനിന്നു പിൻമാറിയ ഇരുപത്തിമൂന്നുകാരിയെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രണയത്തിൽനിന്നു പിൻമാറിയതിലെ പ്രതികാരം തീർത്തതാണെന്നു കാമുകന്റെ കുറ്റസമ്മതം. ചെന്നൈയിൽ ബിപിഒ ജീവനക്കാരിയായ വിനോദിനിയാണു മരിച്ചത്. മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിനോദിനിയേക്കാൾ അഞ്ചു വയസ് ഇളതായിരുന്നു യുവാവ്. ഇക്കാര്യം മറച്ചുവച്ചാണ് ഇയാൾ വിനോദിനിയുമായി പ്രണയത്തിലായത്. പിന്നീട് കാര്യം മനസിലായപ്പോൾ വിനോദിനി ബന്ധത്തിൽനിന്നു പിൻമാറി. ഇതിൽ പ്രതികാരവുമായി നടക്കുകയായിരുന്നു യുവാവ്. വിനോദിനി സമ്മാനമായി നൽകിയ മൊബൈൽ ഫോൺ മടക്കിനൽകാനാണെന്നു പറഞ്ഞു യുവാവ് വിനോദിനിയെ നോർത്ത് ബീച്ചിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതിയുടെ കഴുത്തിലും മുഖത്തും യുവാവിന്റെ ആക്രമണത്തിൽ മുറിവേറ്റു. യുവതി ബോധം കെട്ടുവീണപ്പോൾ കഴുത്തുഞെരിക്കുകയായിരുന്നു. മരിച്ചു എന്നുറപ്പായപ്പോൾ ഇരുവരും നിന്നുസംസാരിച്ചിരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത് റൂമിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വിനോദിനിയുടെ ഫോണിലേക്ക് യുവാവ് വിളിച്ച നമ്പരുകൾ ട്രാക്ക് ചെയ്താണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലായ ഉടനെ കുറ്റം സമ്മതിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here