‘ഇത് ഉഴപ്പലാണെങ്കില്‍ താങ്കള്‍ ഇനിയും ഗംഭീരമായി ഉഴപ്പണം; നമ്മുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ; ഇവിടല്ലേലും സീന്‍ മൊത്തം കോണ്‍ട്രാ’; അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയെക്കുറിച്ച് അസത്യങ്ങളാണ് ജൂറി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ മോഹന്‍ പറഞ്ഞതെന്ന് ബി ഉണ്ണികൃഷ്ണന്‍. മോഹന്‍ സാറിന് പ്രേമത്തെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ എങ്ങനെ തോന്നി എന്ന് തനിക്കറിയില്ലെന്നും ഇത് ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് ഇനിയും ഉഴപ്പണമെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ഇന്നലെ ടിവിയില്‍ ഒരിക്കല്‍ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് മോഹന്‍ സാറിനോട് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാന്‍ അതില്‍ കക്ഷി ചേരുന്നില്ല. സാധാരണ അവാര്‍ഡ് വിവാദങ്ങളില്‍/സംവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങള്‍ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാര്‍ഡിനും ഇല്ല. പക്ഷേ, അവാര്‍ഡ് പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്, ജൂറി ചെയര്‍മാന്‍ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമര്‍ശനങ്ങളൊക്കെ നടത്തുമ്പോള്‍ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം.

ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. ഇത് ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് താങ്കള്‍ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ. നമ്മുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ! ഇവിടല്ലേലും സീന്‍ മൊത്തം കോണ്‍ട്രാ??‘ ഉണ്ണികൃഷ്ണന്‍ പറയുന്നു.

പ്രേമത്തിന്റെ മേക്കിംഗില്‍ സംവിധായകന്‍ ഉഴപ്പന്‍ നയമാണ് സ്വീകരിച്ചതെന്ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മോഹന്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസം അല്‍ഫോന്‍സ് പുത്രന്‍ മോഹനോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

പ്രേമം എന്നാല്‍ കാമുകന്‍ കാമുകിക്കു പിന്നാലെ നടക്കുന്ന പൈങ്കിളി തന്നെയാണ് സര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here