‘കാര്‍ തട്ടിയതോടെ പുറത്തേക്കിറങ്ങി, തനിക്കെന്താ കണ്ണും ചെവിയുമില്ലേയെന്ന് ലോറി ഡ്രൈവറോട് ചോദിച്ചു;’ ഒത്തുതീര്‍പ്പാക്കാതെ വന്നപ്പോള്‍ കേസായി; അപകടസ്ഥലത്ത് നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ച് സുരാജ് പറയുന്നു

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് നടന്നത് നാടകീയ സംഭവങ്ങള്‍. കോട്ടയം കോടിമാതയില്‍ വച്ചാണ് സുരാജിന്റെ കാറില്‍ ടോറസ് ലോറി ഇടിച്ചത്.
സ്ഥലത്ത് നടന്നതിനെക്കുറിച്ച് സുരാജ് പറയുന്നത് ഇങ്ങനെ:

‘രാവിലെ ഏഴ് മണിക്ക് ചിത്രീകരണത്തിനായി ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ലോറി റിവേഴ്‌സ് ഗിയറില്‍ വരുന്നതു കണ്ടു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു. എന്നാല്‍ ലോറി ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ, റിവേഴ്‌സ് ഗിയറില്‍ തന്നെ ലോറി പുറകോട്ടെടുക്കുകയായിരുന്നു. അവസാനം വണ്ടി കാറില്‍ തട്ടിയപ്പോള്‍ കാറിന്റെ ഡ്രൈവര്‍ മുത്തു രോഷാകുലനായി പുറത്തേക്കിറങ്ങി, തനിക്കെന്താ കണ്ണും ചെവിയുമില്ലേ എന്ന് ലോറി ഡ്രൈവറോട് ചോദിച്ചു. ‘

‘എന്നാല്‍ ഞാന്‍ റിവേഴ്‌സ് എടുത്തു വരുമ്പോള്‍ നിങ്ങള്‍ അല്ലേ ശ്രദ്ധിക്കേണ്ടത്, റോഡിലാണോ വണ്ടി ഇടുന്നത്- എന്നായിരുന്നു ഡ്രൈവറുടെ മറുപടി. തുടര്‍ന്ന് ഞാന്‍ ഹോണ്‍ മുഴക്കിയത് നിങ്ങള്‍ കേട്ടില്ലേ എന്നായി മുത്തു. അതിനുമുണ്ടായി ലോറി ഡ്രൈവറുടെ വക കോമഡി, റോഡില്‍ക്കൂടി എത്രയോ വണ്ടികള്‍ ഹോണടിച്ചു പോകുന്നു. ഇതെല്ലാം കൂടി ഞാന്‍ ഒരാള്‍ എങ്ങനെ ശ്രദ്ധിക്കാനെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതുകേട്ട ഞാന്‍ മനസില്‍ പറഞ്ഞു, അപ്പോള്‍ ഇവിടെ ആരാ തെറ്റു ചെയ്തത്. ഭാഗ്യം വേറെന്തോ വരാനിരുന്നതാ, ഇങ്ങനെയങ്ങ് തീര്‍ന്നല്ലോ. എന്തായാലും കാര്യങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കാതെ വന്നപ്പോള്‍ കേസെടുക്കുകയുണ്ടായി. തുടര്‍ന്ന് ഞാന്‍ മറ്റൊരു വാഹനത്തിലും കയറി ഷൂട്ടിങ് നടക്കുന്ന അക്കരവീടിലേക്ക് യാത്രയായി. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News