പുറ്റിങ്ങൽ ദുരന്തം: വെടിക്കെട്ടു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും പൊലീസിനെ കബളിപ്പിച്ചു മുങ്ങി; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

കൊച്ചി: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിലെ വെടിക്കെട്ടു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും പൊലീസിനെ വെട്ടിച്ചു മുങ്ങി. കൊച്ചി സൗത്തിലെ ലോഡ്ജിൽ കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും ഒളിവിൽ താമസിക്കുകയായിരുന്നു. അനാർക്കലിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ ലോഡ്ജ് ജീവനക്കാർ നൽകിയ വിവരത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ലോഡ്ജിലെത്തിയത്.എന്നാൽ ഇവരെത്തുന്നതിന്
പത്ത് മിനിട്ട് മുമ്പ് സുരേന്ദ്രനും ഭാര്യയും കടന്നുകളയുകയായിരുന്നു.രണ്ട് ദിവസം മുമ്പാണ് ഇവർ കൊച്ചി സൗത്തിലെ ലോഡ്ജിലെത്തിയത്.

അതിനിടെ, വെട്ടിക്കെട്ട് ജോലിക്കെത്തിയിരുന്ന മൂന്നു തൊഴിലാളികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം സ്വദേശികളാണ് ഇവർ. കൃഷ്ണൻകുട്ടിയും അനാർക്കലിയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണ് കൊച്ചിയിൽ എത്തിയതെന്നാണു സൂചന. ഇവർ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വെടിക്കെട്ടു നിരോധിച്ചശേഷം കൊല്ലം ജില്ലാ കളക്ടറെ കണ്ടതായി ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സ്ഥിരീകരിക്കാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here