നടി പ്രത്യുഷ മരണത്തിനു മുമ്പ് ഗർഭഛിദ്രം നടത്തിയതായി തെളിഞ്ഞു; പരിശോധനാ റിപ്പോർട്ട് കൈമാറി

മുംബൈ: നടി പ്രത്യുഷ ബാനർജി ആത്മഹത്യക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നിൽ ഗർഭചിദ്രത്തിനു വിധേയയായിരുന്നെന്നു പരിശോധനാ റിപ്പോർട്ട്. ജെജെ ആശുപത്രിയിൽ ഗർഭപാത്രത്തിലെ കലകളിൽ നടത്തിയ ഹിസ്റ്റോ പതോളജിക്കൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ റിപ്പോർട്ട് പൊലീസിനു കൈമാറി. പ്രത്യുഷ ഗർഭഛിദ്രം നടത്തിയെന്നു വ്യക്തമായതോടെ മരണത്തിൽ ദുരൂഹതയേറി.

മരണത്തിന് ഒരുമാസത്തിനുള്ളിലാണ് പ്രത്യുഷ ഗർഭഛിദ്രം നടത്തിയതെന്നാണ് പരിശോധനയിൽ വ്യക്തമായത്. പ്രത്യുഷയ്ക്കു ഗർഭഛിദ്രത്തെത്തുടർന്ന് അണുബാധയുണ്ടായതായും സൂചനയുള്ളതായി പരിശോധന നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, ആരിൽനിന്നാണു പ്രത്യുഷ ഗർഭം ധരിച്ചതെന്നു വ്യക്തമാകണമെങ്കിൽ തുടർപരിശോധനകൾ വേണം. ഡിഎൻഎ പരിശോധനയിലും ഇക്കാര്യം വ്യക്തമാവുക ബുദ്ധിമുട്ടാണെന്നാണു വിദഗ്ധരുടെ പക്ഷം.

നടനും നിർമാതാവുമായ രാഹുൽ രാജ് സിംഗുമായുള്ള പ്രണയം തകർന്നതാണ് പ്രത്യുഷയുടെ ആത്മഹത്യക്കു കാരണമെന്നു സൂചനയുണ്ട്. രാഹുലിനെ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. പരിശോധനയിലെ നിഗമനങ്ങൾ പൂർണമായി പുറത്തുവിടാനാവില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here