മുപ്പത്തെട്ടുവയസുകാരിയായ സമി വാൾട്ടനെ കാണുമ്പോൾ പുരുഷ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുമായിരുന്നു. സമിക്കുണ്ടായിരുന്ന ലോകത്തുതന്നെ വിചിത്രമായ ആരോഗ്യപ്രശ്‌നമാണ് കാരണം. അതിശക്തമായ ലൈംഗിക ചോദനയായിരുന്നു സമിക്കുണ്ടായിരുന്നത്. നിരവധി ചികിത്സ നടത്തിയിട്ടും രോഗത്തിന് ശമനമുണ്ടായില്ല. ഒടുവിൽ സമിയുടെ ശരീരത്തിന്റെ ന്യൂനത തിരിച്ചറിഞ്ഞ് ജെയിംസ് കീറ്റ്‌സ് എന്ന കാമുകനെത്തുകയായിരുന്നു. നിലവിലെ പങ്കാളിയായ ജെയിംസിനോടൊപ്പമുള്ള ജീവിതം സമിക്ക് സന്തോഷകരമാണെന്നാണ് റിപ്പോർട്ട്. മിറർ ദിനപത്രത്തിന്റേതാണ് റിപ്പോർട്ട്.
ഇരുപതാം വയസിൽ ആദ്യത്തെ കാമുകൻ വിട്ടുപോയതിനു ശേഷമാണ് സമി താൻ അതി ലൈംഗിക ചോദനയുള്ളയാളാണെന്നു തിരിച്ചറിഞ്ഞത്. അതിനുശേഷം ശരീരത്തിനുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമാണ് സമി പ്രകടിപ്പിച്ചത്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരികൊണ്ടല്ലെന്നും ശാരീരികാവസ്ഥമാത്രമാണെന്നും തിരിച്ചറിയാൻ സമിയും വൈകി. ഒരു ദിവസംതന്നെ പലവട്ടം ലൈംഗികബന്ധത്തിലേർപ്പെടാൻ സമിക്കു പ്രേരണയുണ്ടാകുമായിരുന്നു. ഇതിനായി പലപ്പോഴും വീടുവിട്ടു സഞ്ചരിച്ചു. പലരുമായും പ്രണയത്തിലായെങ്കിലും തന്റെ ശാരീരികപ്രശ്‌നം ആർക്കും മനസിലാക്കാൻ സാധിച്ചില്ലെന്നാണ് സമി പറയുന്നത്. പല പുരുഷൻമാരുമായും ശാരീരികബന്ധത്തിനു ശ്രമിച്ചതിനെത്തുടർന്നു ഉണ്ടായിരുന്ന ജോലിയും പോയി.
നാലുവർഷം മുമ്പാണ് ജെയിംസിനെ സമി കണ്ടുമുട്ടിയത്. സെക്‌സ്‌ടോയ്‌സ് വാങ്ങാൻതന്നെ സമി ആയിക്കണക്കിനു പൗണ്ട് ചെലവഴിച്ചിട്ടുണ്ട്. ആദ്യകാലത്തു തനിക്ക് സന്തോഷം പകരുന്നതായിരുന്നു ഈ അവസ്ഥ. എന്നാൽ പിന്നീട് വളരെ ബുദ്ധിമുട്ടായെന്നും സമി പറയുന്നു. നിരവധി ഇടങ്ങളിൽ ചികിത്സ തേടിപ്പോയി. കൗൺസിലിംഗിനും വിധേയമായി. എന്നിട്ടും പരിഹാരമായില്ല. എവിടെപ്പോയാലും ശരീരത്തെ തൃപ്തിപ്പെടുത്താൻ പങ്കാളികളെത്തേടിപ്പോകേണ്ട സ്ഥിതിയായെന്നും സമി പറയുന്നു.
തന്റെ ശാരീരികപ്രശ്‌നം പലരും അറിഞ്ഞതോടെ അതിഥികൾക്കു തന്റെ വീട്ടിലേക്കുവരാൻ പോലും കഴിയാതെയായി. പലരും വരുന്നവരെ വ്യംഗാർഥത്തിൽ കാണാൻ തുടങ്ങി. ആറു വർഷം മുമ്പ് ഒരു ഡോക്ടറാണ് തന്റേത് ഒരു രോഗമാണെന്നു പറഞ്ഞുതന്നതെന്നും സമി പറയുന്നു. ഇപ്പോൾ ജെയിംസുമൊത്ത് സന്തോഷകരമായ ജീവിതമാണ് സമി നയിക്കുന്നത്. സുഹൃത്തുക്കൾക്കും സന്തോഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here