സരിതയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് ചെന്നിത്തലയുടെ പിഎ; ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചിരുന്നെന്നും സോളാര്‍ കമ്മീഷനില്‍ മൊഴി

കൊച്ചി: സോളാര്‍ തട്ടിപ്പുക്കേസ് പ്രതി സരിത എസ് നായരുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ. ചെന്നിത്തല പറഞ്ഞിട്ടാണ് ആദ്യം വിളിച്ചതെന്നും ചെന്നിത്തലയുടെ പിഎ പ്രദോഷ് ചൊവ്വാഴ്ച സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സരിതയുമായി പ്രദോഷ് 127 തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന്‍ പ്രദോഷിനെ കാണിച്ചു. സരിതയുമായി രാഷ്ട്രീയകാര്യങ്ങളാണ് കൂടുതല്‍ സംസാരിച്ചതെന്നും പ്രദോഷ് മൊഴി നല്‍കിയിട്ടുണ്ട്. ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചോദിക്കാനാണ് താന്‍ സരിതയെ വിളിച്ചത്. 2012ലായിരുന്നു ഇതെന്നും പ്രദോഷ് പറഞ്ഞു.

ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോണ്‍ വിളിച്ച് സരിത സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് പറഞ്ഞു. പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാന്‍ കമ്മിഷന്‍ വിളിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News