മദ്യലഹരിയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു; തര്‍ക്കത്തിനൊടുവില്‍ 70കാരനെ സുഹൃത്തായ 52കാരന്‍ തല്ലിക്കൊന്നു; ഇരുവരും അവിവാഹിതര്‍

ചെന്നൈ: മദ്യലഹരിയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 70കാരനായ സുഹൃത്തിനെ 52കാരന്‍ തല്ലിക്കൊന്നു. ചെന്നൈയിലെ ക്രോംപേട്ടില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആളപ്പന്‍ (70) എന്നയാളെയാണ് സുഹൃത്ത് വെങ്കടേശന്‍ (52) അടിച്ചു കൊന്നത്. സംഭവത്തില്‍ വെങ്കടേശനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ വെങ്കടേശനും ആളപ്പനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞായറാഴ്ച ഇരുവരും ആളപ്പന്റെ ബന്ധുവിന്റെ പെരിയാര്‍ നഗറിലെ വീട്ടില്‍ വച്ച് മദ്യപിച്ചു. തുടര്‍ന്ന് ഈ വീടിന്റെ ടെറസില്‍ ഇരുവരും ഉറങ്ങാന്‍ കിടന്നു. അര്‍ദ്ധരാത്രിയോടെ ആളപ്പന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് വെങ്കടേശന്‍ ഉറക്കമുണര്‍ന്നു. ആളപ്പന്‍ താനുമായി സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് വെങ്കടേശന് വ്യക്തമായി. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയുമായി. വഴക്ക് രൂക്ഷമായതോടെ ടെറസില്‍ കിടന്നിരുന്ന ഒരു തടിക്കഷണം എടുത്ത് വെങ്കടേശന്‍ ആളപ്പനെ അടിച്ചു. ഗുരുതരമായി പരുക്കേറ്റ ആളപ്പന്‍ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച വെങ്കടേശന്‍ താഴെ വീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആളപ്പന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here