ശ്രീരാം കീ ജയ് വിളിക്കാൻ വിസമ്മതിച്ചു; പാസ്റ്ററെയും ഗർഭിണിയായ ഭാര്യയെയും സംഘപരിവാറുകാർ തീവച്ചുകൊല്ലാൻ ശ്രമിച്ചു; നിലത്തിട്ടു ചവിട്ടി

റായ്പുർ: ശ്രീരാം കീ ജയ് വിളിക്കാൻ വിസമ്മതിച്ച പാസ്റ്ററെയും ഗർഭിണിയായ ഭാര്യയെയും സംഘപരിവാറുകാർ ക്രൂരമായി അക്രമിച്ചു. വീടിനു തീവച്ചു കൊല്ലാൻ ശ്രമിച്ചു. ജാർഖണ്ഡിലെ ബസ്തറിലെ മാതാഗുഡി ഗ്രാമത്തിലാണു സംഭവം. പാസ്റ്റർ ദീനബന്ധു സമേലിക്കും ഭാര്യക്കും നേരെയായിരുന്നു അക്രമം.

ഞായറാഴ്ച ദീനബന്ധുവിനെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. വീടിന് തീവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ദീനബന്ധുവിന്റെ ഭാര്യയെ വാൾ വീശി കൊലപ്പെടുത്താനും ശ്രമിച്ചു. ഇവരുടെ വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന പള്ളിയിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം.

പള്ളിയിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും രേഖകളും തീവച്ചു നശിപ്പിച്ചു. പാസ്റ്ററുടെ മക്കളെ മർദിക്കുകയും ചെയ്തു. മാർച്ചിനു ശേഷം നടക്കുന്ന രണ്ടാമത്തെ പള്ളി ആക്രമണമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News