650 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മുന്‍ വിന്‍ഡീസ് താരത്തിന്റെ വെളിപ്പെടുത്തല്‍; പെണ്‍കുട്ടികളെ ‘വീഴ്ത്തുന്നതിലെ രഹസ്യവും’ താരം പറയുന്നു

ലണ്ടന്‍: ക്രിക്കറ്റ് ജീവിതത്തിനിടെ താന്‍ 650ഓളം സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ വെളിപ്പെടുത്തല്‍. ക്രിക്കറ്റിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി താന്‍ കിടക്ക പങ്കിട്ടതെന്ന് ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്റ്റോറി’ എന്ന ആത്മക്കഥയില്‍ ടിനോ പറയുന്നു.

സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്ക് പ്രത്യക കഴിവുണ്ടെന്നും എവിടെപ്പോയാലും താന്‍ സ്ത്രീകളുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകുമെന്നും താരം പറയുന്നു. ആ ബന്ധങ്ങളിലൂടെയാണ് 500 മുതല്‍ 650 വരെ സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ അവസരം ലഭിച്ചതെന്ന് ബെസ്റ്റ് പറയുന്നു. താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണിത്തലയനാണ് താനെന്നും ടിനോ അവകാശപ്പെടുന്നു.

ആദ്യ പ്രണയ തകര്‍ച്ചയാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ആദ്യപ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന് പേരുള്ള 11 വയസുള്ള കുഞ്ഞുണ്ടെന്ന് ബെസ്റ്റ് തുറന്ന് സമ്മതിക്കുന്നുണ്ട്.

സ്ത്രീകളുമായി പരിചയപ്പെടുന്നതിലും ടിനോ ബെസ്റ്റിന് തന്റേതായ ശൈലിയുണ്ട്. ‘ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റയ്ക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. അതിപ്പോള്‍ ബിയോണ്‍സാണെങ്കിലും അതെ. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടേയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കേള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികള്‍ക്ക് എന്നെ ഇഷ്ടമാകാന്‍ കാരണം’- ടിനോ പറയുന്നു.

വിന്‍ഡീസിനായി 25 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലുമാണ് ബെസ്റ്റ് കളിച്ചിട്ടുള്ളത്. 2014 ജനുവരിയിലാണ് അവസാനമായി വിന്‍ഡീസിനായി ബെസ്റ്റ് കളത്തിലിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News