പ്രിട്ടോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാരാലിംപിക് ജേതാവ് ഓസ്‌കർ പിസ്റ്റോറിയസ്, റീവ സ്റ്റീൻകാംപിനെ ബാറ്റു കൊണ്ട് അടിച്ചിരുന്നതായി ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപിച്ച ഫൊറൻസിക് അന്വേണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. വെടിവച്ച ശേഷം ബാറ്റു കൊണ്ട് ബാത്ത്‌റൂമിന്റെ വാതിലിൽ അടിച്ചു എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, റീവയുടെ പുറത്തുണ്ടായിരുന്ന രണ്ടു മുറിവടയാളങ്ങൾ ബാറ്റു കൊണ്ടതാണെന്ന് വ്യക്തമാണെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കാമുകിയെ കൊല്ലാൻ പിസ്റ്റോറിയസ് ഉദ്ദേശിച്ചിരുന്നെന്ന നിഗമനത്തിൽ ജഡ്ജി ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കാമുകി റീവ സ്റ്റീൻകാംപിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പിസ്റ്റോറിയസിനെ കൊലക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റത്തിനു 5 വർഷം മാത്രം പിസ്റ്റോറിയസിനെ ശിക്ഷിച്ച കോടതി നടപടിയെ സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ ചോദ്യം ചെയ്തതോടെയാണ് കൊലക്കുറ്റത്തിന് പിസ്റ്റോറിയസിനെ ശിക്ഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here