ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഐഎസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ നഗരമായ മൊസൂളിൽ നിന്ന് അടിമകളായി പിടിച്ച സ്ത്രീകളെയാണ് ഐഎസ് കൊലപ്പെടുത്തിയത്. സംഘടനയിൽ പെട്ടവരെ താത്കാലികമായി വിവാഹം കഴിക്കാനുള്ള ആവശ്യം സ്ത്രീകൾ നിരസിച്ചതാണ് കൊടുംക്രൂരതയ്ക്ക് ഇരയാക്കാൻ കാരണം. വധിക്കപ്പെട്ടവരിൽ ചിലരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു.

തങ്ങളുടെ സംഘടനയിൽപ്പെട്ടവരെ താൽക്കാലികമായി വിവാഹം കഴിക്കാൻ ഐഎസ് ഈ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു നിരസിക്കുകയും ഐഎസിന്റെ ലൈംഗിക അടിമകളാകാൻ സ്ത്രീകൾ വിസമ്മതിക്കുകയും ചെയ്തു. മൊസൂളിന്റെ നിയന്ത്രണമേറ്റെടുത്തതു മുതൽ ഭീകരരെ താത്കാലികമായി വിവാഹം ചെയ്ത് ലൈംഗിക അടിമകളാകാൻ ഇവർ ഇറാഖി സ്ത്രീകളെ നിർബന്ധിച്ചുവരികയായിരുന്നു. ഇതിനെതിരെ നിലകൊണ്ടവരാണ് കൊല്ലപ്പെട്ടതെന്ന് കുർദിഷ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് വ്യക്തമാക്കി. മൊസൂളിൽ സ്ത്രീകൾ തനിയെ പുറത്തിറങ്ങുന്നതും സ്വയം തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതും ഐഎസ് വിലക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

2014 ജൂണിലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 2014 ആഗസ്റ്റിൽ, 500ൽ അധികം യാസിദി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടു പോയി അവരുടെ ലൈംഗിക അടിമകളായക്കിയിരുന്നു. അതേ വർഷം ഒക്ടോബറിലും അഞ്ഞൂറിലധികം സ്ത്രീകളെ വടക്കൻ ഇറാഖിൽ ഭീകരർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News